ബംഗലുരു: സ്‌കൂള്‍, കോളജ് തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
മതംഅനുഷ്ഠിക്കാനുള്ള ഇടമല്ലെന്നും ഹിജാബ് ധരിച്ച് എത്തുന്നത് അച്ചടക്കലംഘനമെന്നും കര്‍ണാടക വിദ്യാഭ്യാസമന്ത്രി ബി.സി.നാഗേഷ്. ഉഡുപ്പി ഗവ.വനിത പ്രീ യൂണിവേഴ്‌സിറ്റി കോളജില്‍ ഹിജാബ് ധരിച്ചെത്തിയ എട്ട് മുസ്ലീംവിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ കയറ്റാത്തത് സംബന്ധിച്ച വിവാദമാണ് മന്ത്രിയുടെ പ്രതികരണത്തിന് കാരണം.
കോളജിലെ ബഹുഭൂരിപക്ഷം മുസ്‌ളീം വിദ്യാര്‍ത്ഥിനികള്‍ക്കും പ്രശ്‌നമില്ല.ഏതാനും വിദ്യാര്‍ത്ഥിനികള്‍ക്ക് മാത്രമെ പ്രശ്‌നമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അതെ സമയം ഹിജാബിനെതിരെ കാവിഷാള്‍ അണിഞ്ഞ് ക്യാംപസില്‍ വിദ്യാര്‍ത്ഥികള്‍ എ്ത്തിയിരുന്നു.
\
1985 മുതല്‍ വിദ്യാഭ്യാസ സ്ഥപനങ്ങളിലെ വസ്ത്രധാരണചട്ടം നിലനില്‍ക്കുകയാണ്. ഇതുമാനിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ളീംവിദ്യാര്‍ത്ഥിനികള്‍ ദുപ്പട്ടകൊണ്ട് തലമറച്ചാണ് വിദ്യാലയങ്ങളില്‍ എത്തിയിരുന്നത്. ഹിജാബ് പ്രചാരത്തിലായിട്ട് ഏതാനും നാളുകള്‍ മാത്രമെ ആയുള്ളൂവെന്നും മന്ത്രി പറഞ്ഞു. പോപ്പുലര്‍ഫ്രണ്ട് ഇക്കാര്യത്തെ രാഷ്‌ട്രീയവല്‍ക്കരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതുസംബന്ധിച്ച സമരം മൂന്നാഴ്ച പിന്നിടുകയാണ്. ക്യാംപസ് ഫ്രണ്ടാണ് സമരത്തിനു നേതൃത്വംനല്‍കുന്നത്.
ഒരു നിലപാടുമില്ലാതെ ഏതാനും വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പ്രശനമുണ്ടാക്കുന്നത് എന്ന് വ്യക്തമാക്കി കോളജ് ഡവലപ്‌മെന്റ് കമ്മറ്റി പ്രസിഡന്റ് രഗുപതി ഭട്ടും രംഗത്ത് എത്തിയിരുന്നു.
Comments