ലക്‌നൗ : ഉത്തർപ്രദേശിൽ ബിജെപി വീണ്ടും തുടർഭരണമുറപ്പിക്കുമെന്ന് യോഗി ആദിത്യനാഥ്. സമാജ്‌വാദി പാർട്ടി നാണംകെട്ട തോൽവി നേരിടേണ്ടിവരും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഉത്തർപ്രദേശിൽ ഭരണവിരുദ്ധതയില്ല. അതുകൊണ്ട് തന്നെ സമാജ് വാദി പാർട്ടി നാണംകെട്ട തോൽവി നേരിടേണ്ടി വരും. ബിജെപിക്ക് 300 ൽ അധികം സീറ്റ് നേടാനാവും എന്ന പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ടിക്കറ്റ് നൽകുന്നത് ഗുണ്ടകൾക്കും ക്രിമിനലുകൾക്കുമാണ്. അഖിലേഷ് യാദവിന് കീഴിൽ സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം മാത്രമാണ് ഉണ്ടായിരുന്നത്. രാജ്യ ഭരണത്തിന് തുല്യമായിരുന്നു അത്. അതുകൊണ്ട് തന്നെ സ്വന്തം ആളുകളെയും അഖിലേഷ് യാദവ് മാറ്റിനിർത്തി.
മുൻ മുഖ്യമന്ത്രി മുലായം സിംഗം യാദവിന്റെ മരുമകൾ അപർണ യാദവിന് ഒരു കാഴ്ചപ്പാടുണ്ട്. സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കാനാണ് അവർ ബിജെപിയിൽ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാത പിന്തുടരുമെന്നാണ് അവർ പറഞ്ഞത് എന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
Comments