മുംബൈ : മഹാരാഷ്‌ട്രയിലെ അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തിൽ ഏഴ് മരണം. 17 പേർക്ക് പരിക്കേറ്റു. മുംബൈയിലെ ടർദിയോയിലെ കമല അപ്പാർട്ടെമെന്റിലാണ് തീപിടിത്തമുണ്ടായത്.
രാവിലെയോടെയായിരുന്നു സംഭവം. 20 നിലകളുള്ള അപ്പാർട്ട്‌മെന്റിന്റെ 18ാമത്തെ നിലയിലാണ് തീ പിടിച്ചത്. പിന്നീട് മറ്റുള്ള സ്ഥലങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഉടനെ അഗ്നിശമന സേനയെ വിവരം അറിയിച്ചു. 13 അഗ്നിശമനാ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
അപ്പാർട്ട്‌മെന്റിന് സമീപമായാണ് ഭാട്ടിയ ആശുപത്രി സ്ഥിതിചെയ്യുന്നത്. അഗ്നിശമന സേനയെത്തി ഉടനെ തീ നിയന്ത്രണ വിധേയമാക്കിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പരിക്കേറ്റ 17 പേരിൽ 15 പേരെ ഭാട്ടിയ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ബാക്കിയുള്ളവരെ നായർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരും അപകടനില തരണം ചെയ്‌തെന്നാണ് മുംബൈ കോർപ്പറേഷൻ അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.
Comments