റായ്പൂർ: ഛത്തീസ്ഗഡിലുണ്ടായ ഏറ്റമുട്ടലിൽ ഒരു കമ്മ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷ സേന. നാരായൺപൂർ ജില്ലയിലാണ് സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഏറ്റമുട്ടൽ ആരംഭിച്ചത്.
ഭരന്ദ പോലീസ് സേറ്റഷൻ പരിധിയിൽ നിന്നും ആറ് കിലോമീറ്റർ അകലെയാണ് ഏറ്റുമുട്ടലുണ്ടായത്. ജില്ലാ റിസർവ് ഗാർഡിന്റെയും സുരക്ഷ സേനയുടെയും സംഘം തിരച്ചിലിനായി എത്തിയപ്പോൾ കമ്മ്യൂണിസ്റ്റ് ഭീകരർ സംഘത്തിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഒരു ഭീകരനെ സുരക്ഷ സേന വധിച്ചത്.
ഭീകരരുടെ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ ആരംഭിച്ചതായി സുരക്ഷ സേന അറിയിച്ചു. കൊല്ലപ്പെട്ട ഭീകരന്റെ പക്കൽ നിന്നും തോക്കുകൾ കണ്ടെത്തി. കൂടാതെ ഇവർ ഒളിച്ചു താമസിച്ച സ്ഥലത്ത് നിന്നും മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെത്തിയതായി സുരക്ഷ സേന അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഛത്തീസ്ഗഡിലെ വിവിധ പ്രദേശങ്ങളിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കമ്മ്യൂണിസ്റ്റ് ഭീകരരുടെ എണ്ണം ഇതോടെ ആറായി.
Comments