ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത മസ്ജിദ് ഇമാമിനെ ബന്ധുക്കൾ തല്ലിച്ചതച്ചു . ഉഗാണ്ട നമുതിംബ ജില്ലയിലെ കിഗാലമ സബ് കൗണ്ടിയിലെ നമാതോ ഗ്രാമത്തിലെ അറിയപ്പെടുന്ന മസ്ജിദിലെ ഇമാമായിരുന്ന ബഷീർ സെൻഗെൻഡോയ്ക്കാണ് ബന്ധുക്കളിൽ നിന്ന് ക്രൂരമർദ്ദനമേറ്റത്. തലയ്ക്കും മുതുകിനും കൈയ്ക്കും ഗുരുതരമായ പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ് .
2016 മെയ് മാസത്തിലാണ് ക്രിസ്തുവിൽ വിശ്വാസം അർപ്പിച്ച് ഇമാം മതം മാറിയത് . ആറ് മാസത്തേക്ക് ബൈബിൾ കോളേജിൽ ചേർന്ന് പഠിക്കുകയും , പാസ്റ്ററാകുകയും ചെയ്തു . ക്രിസ്തുമതം സ്വീകരിച്ചതിന് ശേഷം അദ്ദേഹം വീട്ടിൽ മടങ്ങി വന്നിരുന്നില്ല .
എന്നാൽ അടുത്തിടെ ഇമാമിന് കുടുംബത്തിൽ നിന്ന് ലഭിച്ച ഭൂമി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ അദ്ദേഹത്തിന് കത്ത് അയച്ചിരുന്നു. ക്രിസ്തുമതം സ്വീകരിച്ചതിന് ശേഷം ഈ ആവശ്യം സ്ഥിരമായി ബന്ധുക്കൾ ഉന്നയിക്കുന്നുണ്ടായിരുന്നു. ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കാനാണ് ഇമാം വീട്ടിലേയ്ക്ക് പോയത് .
എന്നാൽ അവിടെയെത്തിയ ഇമാമിനെ സഹോദരനും, അമ്മാവനും, മറ്റ് ബന്ധുക്കളുമടക്കം മർദ്ദിക്കുകയായിരുന്നു . തലയിലും മുതുകിലും കൈയിലും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.
ഒരു മുസ്ലീം അധ്യാപകനാക്കാൻ കുടുംബം ധാരാളം പണം ചെലവഴിച്ചുവെന്നും ഇപ്പോൾ ഞാൻ കുടുംബത്തിനും മുസ്ലീങ്ങൾക്കും വലിയ നാണക്കേടുണ്ടാക്കിയെന്നും പറഞ്ഞായിരുന്നു മർദ്ദനമെന്ന് സെൻഗെൻഡോ പറഞ്ഞു. നിലവിളി കേട്ടെത്തിയ അയൽക്കാരാണ് വിവരം പോലീസിനെ അറിയിച്ചതും സെൻഗെൻഡോയെ ആശുപത്രിയിൽ എത്തിച്ചതും.
Comments