ലക്നൗ : ആരൊക്കെ മത്സരിച്ചാലും , എന്തൊക്കെ വാഗ്ദാനങ്ങൾ നൽകിയാലും യോഗിക്കും, താമരയ്ക്കും ഒപ്പമേ നിൽക്കൂവെന്ന് ഒറ്റക്കെട്ടായി പറഞ്ഞ് ജോൻപൂരിലെ മുസ്ലീങ്ങൾ .
ദേശീയ മാദ്ധ്യമം നടത്തിയ തെരഞ്ഞെടുപ്പ് പരിപാടിയിലായിരുന്നു ഇവരുടെ പ്രതികരണം . ജൗൻപൂർ ജില്ലയിലെ ബദ്ലാപൂർ അസംബ്ലി മണ്ഡലത്തിലെ അവസാന ഗ്രാമമായ മെൻഡയിൽ മുസ്ലീം വോട്ടർമാരുമായി മാദ്ധ്യമപ്രവർത്തകർ സംവദിച്ചു. യോഗി സർക്കാർ മികച്ച പ്രവർത്തനമാണ് ഇവിടെ നടത്തിയതെന്ന് മുസ്ലീം വോട്ടർമാർ പറഞ്ഞു. വിലക്കയറ്റം വലിയ വിഷയമാണ്, എന്നാൽ ഇതിനെതിരെയുള്ള മുഖ്യമന്ത്രി യോഗിയുടെ പ്രവർത്തനത്തെ അഭിനന്ദിക്കേണ്ടത് തന്നെയാണ്. ജനങ്ങൾക്ക് സമാധാനമായി കിടന്ന് ഉറങ്ങാൻ പറ്റുന്നത് ഇപ്പോഴാണ് . ഗുണ്ടകളുടെ വിളയാട്ടവും ഇപ്പോൾ ഇവിടെയില്ല – അവർ പറയുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ ബിജെപിയ്ക്ക് തിരിച്ച് വരവിന് അവസരമൊരുക്കേണ്ടത് തങ്ങളുടെ കടമയാണെന്നും അവർ പറയുന്നു . ഉത്തർപ്രദേശിൽ മൊത്തത്തിൽ 7 ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27, മാർച്ച് 03, മാർച്ച് 07 തീയതികളിലാണ് ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ്. മാർച്ച് 10ന് തെരഞ്ഞെടുപ്പ് ഫലം വരും.
Comments