ശ്രീനഗർ: ഭീകരരെ ഒന്നൊന്നായി തലയെണ്ണിതീർക്കുന്ന കണക്കുകളുമായി സേനാ മേധാവി ഐ.ജി.വിജയ്കുമാർ. 2022 പിറന്നശേഷം കൊടും ഭീകരരായ 8 പേരുൾപ്പടെ 11 പേരെ വധിച്ച വിവരമാണ് വിജയ്കുമാർ നൽകിയത്. ഇന്ന് രണ്ട് വ്യത്യസ്ത ഏറ്റുമുട്ട ലുകളിലായി 5 ഭീകരരെ വധിച്ചശേഷമാണ് വിജയ് കുമാർ പ്രസ്താവന നടത്തിയത്.
ജമ്മുകശ്മീരിൽ ഒരു ഭീകരൻ പോലും അവശേഷിക്കാതെ വധിക്കുമെന്നും രാജ്യസുരക്ഷ ഉറപ്പാക്കുമെന്നും വിജയ്കുമാർ പറഞ്ഞു. ഭീകരരെ കൃത്യമായി കണ്ടെത്താൻ സാധിക്കുന്ന തരത്തിലേക്ക് സംവിധാനം മാറി. മുൻപുണ്ടായിരുന്ന പോലെ യുവാക്കളെ ഭീകരരാക്കാൻ അവർക്കാവുന്നില്ല. പ്രദേശവാസികളെ കൊണ്ടുപോകുന്നത് ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞെന്നും വിജയ്കുമാർ പറഞ്ഞു.
ജനുവരി മാസത്തിലെ കൊടുംശൈത്യത്തിനെ മുതലെടുത്ത് ഭീകരർ ഗ്രാമീണ മേഖലകളിലേക്ക് നുഴഞ്ഞുകയറുന്നതും ഒളിവിൽ താമസിക്കുന്നതുമാണ് പതിവ് രീതി. എന്നാൽ ജമ്മുകശ്മീർ പോലീസും ഗ്രാമീണരുമായുള്ള ശക്തമായ ബന്ധം എവിടെ ഭീകരർ എത്തിയാലും സി.ആർ.പി.എഫ് അറിയുന്ന തരത്തിലേക്ക് സ്ഥിതിഗതി മാറിയിട്ടുണ്ട്. പോലീസും സൈന്യവും സംയുക്തമായി നടത്തുന്ന ഓപ്പറേഷനുകളിൽ മുൻപത്തേക്കാൾ സാധാരണക്കാർ കൊല്ലപ്പെടുന്നതും കുറഞ്ഞെന്നും വിജയ്കുമാർ പറഞ്ഞു.
Comments