ന്യൂഡൽഹി : സ്വാതന്ത്ര്യത്തിന്റെ 75 ാം വർഷം ആഘോഷിക്കുന്ന രാജ്യത്ത് അടുത്ത 25 വർഷത്തേക്കുള്ള സമ്പദ് വ്യവസ്ഥയ്‌ക്ക് അടിത്തറയിടാനാണ് ഈ കേന്ദ്ര ബജറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഈ വർഷത്തെ രാജ്യത്തെ ശരാശരി സാമ്പത്തിക വളർച്ച 9.2 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക വളർച്ചയിൽ ഇന്ത്യ മുൻപന്തിയിലാണ്. കൊറോണ മഹാമാരി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ ആഘാതം ഏൽപ്പിച്ചില്ലെന്നും നിർമല സീതാരാമൻ ബജറ്റ് അവതരണത്തിൽ പറഞ്ഞു.
രാജ്യത്ത് ഒമിക്രോൺ വ്യാപനം വർദ്ധിക്കുന്ന സാഹചര്യമുണ്ടെങ്കിലും വാക്‌സിനേഷനിലൂടെ പ്രതിരോധം ശക്തമാക്കാൻ നമുക്ക് സാധിച്ചു. എല്ലാവരുടേയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ വീണ്ടും മുന്നോട്ട് കുതിക്കാൻ നമുക്ക് സാധിക്കുമെന്നും ധനകാര്യമന്ത്രി പറഞ്ഞു. ആത്മനിർഭർ ഭാരതിന് ആവേശകരമായ പ്രതികരണമാണ് രാജ്യത്ത് ലഭിക്കുന്നത്. അറുപത് ലക്ഷം തൊഴിലവസരങ്ങളാണ് ഇത് ഒരുക്കിയത്. രാജ്യത്തെ ആരോഗ്യമേഖലയും മെച്ചപ്പെട്ടു വരുന്നുണ്ട്്. അടുത്ത 30 ലക്ഷം കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
അടുത്ത 25 വർഷത്തേക്കുള്ള സമ്പദ് വ്യവസ്ഥയ്‌ക്ക് അടിത്തറയിടാനാണ് ഈ കേന്ദ്ര ബജറ്റിലൂടെ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ ഇക്കോണമിയെ പ്രോത്സാഹിപ്പിക്കുക, സാങ്കേതിക വളർച്ച, എനർജി ട്രാൻസിഷൻ, സ്വകാര്യ നിക്ഷേപത്തിന് കൂടുതൽ പ്രോത്സാഹനം നൽകുക എന്നിവയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും കേന്ദ്ര മന്ത്രി വ്യക്തനാക്കി.















