കൊച്ചി: അച്ഛനും മകളും ഒരുമിച്ച് എംബിബിഎസ് പഠിക്കാനൊരുങ്ങുന്നു. തൃപ്പൂണിത്തുറയിലാണ് ഈ അപൂർവ്വ സംഭവം.
തഞ്ചാവൂർ സ്വദേശിയായ ബിഎപിസിഎൽ കൊച്ചി റിഫൈനറി ചീഫ് മാനേജർ ലഫ്. കേണൽ ആർ മരുഗയ്യനും (54) മകൾ ആർഎം ശീതളിനുമാണ് (18) എംബിബിഎസ് പ്രവേശനം ലഭിച്ചത്. അച്ഛന് ചെന്നൈ ശ്രീലളിതാംബിക മെഡിക്കൽ കോളേജിലും മകൾക്ക് പോണ്ടിച്ചേരി വിനായക മിഷൻ മെഡിക്കൽ കോളേജിലുമാണ് പ്രവേശനം ലഭിച്ചത്.
റിഫൈനറിയിലെ ജോലി കഴിഞ്ഞ് വന്നതിന് ശേഷം മകളോടൊപ്പം ഇരുന്ന് പഠിച്ചാണ് മുരുഗയ്യൻ എംബിബിഎസ് പ്രവേശനം സാധ്യമാക്കിയത്.
എൻജിനീയറിങ്,നിയമം,ബിസിനസ് അഡ്മിനിസ്‌ട്രേഷൻ ബിരുദങ്ങൾ നേടിയിട്ടുള്ള മുരുഗയ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷമായിരുന്നു ഡോക്ടറാവുക എന്നത്. എന്നാൽ വീട്ടുകാരുടെ നിർബന്ധത്താൽ എൻജിനീയറിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഉയർന്ന പ്രായപരിധി നിബന്ധനയില്ലാതെ ആർക്കും നീറ്റ് പരീക്ഷയെഴുതാം എന്ന സുപ്രീം കോടതി വിധി വന്നതോടെയാണ് മുരുഗയ്യന്റെ ആഗ്രഹത്തിന് വഴി തെളിഞ്ഞത്.
Comments