തൃശ്ശൂർ: 11 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് തടവും പിഴയും. കുന്നംകുളം വടക്കേക്കാട് കോഞ്ചടത്ത് ഉമ്മറിനെയാണ് ശിക്ഷിച്ചത്. 6 വർഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.
കുന്നംകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2016 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിലേയ്‌ക്ക് പോകുന്ന വഴി കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിതിനെ തുടർന്ന് പോലീസ് അന്വേഷണം നടത്തി ഉമ്മറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments