വഴിയോരങ്ങളിൽ ഒരു തുട്ട് നാണയത്തിനായി കൈ നീട്ടി ദൈന്യത നിറഞ്ഞ മു:ഖത്തോടെ ഇരിക്കുന്ന ഭിക്ഷക്കാരെ എപ്പോഴെങ്കിലും നാം കണ്ടിട്ടുണ്ടാകും. കനിവുള്ള മനുഷ്യർ നൽകുന്ന ചില്ലറതുട്ടുകൾ അവരുടെ വക്കുപൊട്ടിയ പാത്രത്തിലോ സമീപത്തോ ചിതറിക്കിടക്കുന്നത് കാണാം. ഇത് സാധാരണയായി നമ്മൾ എല്ലാവരും കാണുന്ന യാചകരുടെ ഏകദേശ രൂപം.
എന്നാൽ ബീഹാറിലെ രാജു പ്രസാദ് അൽപ്പം വ്യത്യസ്തനായ ഒരു യാചകനാണ്. എനിക്ക് ഭിക്ഷയായി നൽകാൻ നിങ്ങളുടെ കൈവശം ചില്ലറിയില്ലെങ്കിൽ വിഷമിക്കേണ്ട ഡിജിറ്റലായി പൈസ തന്നോളൂ എന്നാണ് രാജുഭായ് പറയുന്നത്. ബീഹാറിലെ ചമ്പാരൻ ജില്ലയിലെ ബേട്ടിയ സ്വദേശിയായ രാജു ഭിക്ഷാടനവും അങ്ങനെ ഡിജിറ്റലാക്കി മാറ്റി കഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യയെ ശക്തമായി പിന്തുണയ്‌ക്കുന്നയാളാണ് രാജു. ഡിജിറ്റൽ ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നതിനായി ഇടപാടുകൾ ഡിജിറ്റലാക്കണമെന്നാണ് രാജു പറയുന്നത്. ചില്ലറയില്ലാത്തവരോട് ഫോൺ പേയിലൂടെയോ ഇ വാലറ്റിലൂടെ പണം നൽകാൻ രാജു നിർദ്ദേശിക്കുകയും ചെയ്യുന്നു.
പ്രധാനമന്ത്രിയുടെ ആഹ്വാനം ശിരസ്സാവഹിച്ച് അദ്ദേഹം ബാങ്ക് അക്കൗണ്ടും പാൻ കാർഡും സ്വന്തമാക്കിയിട്ടുണ്ട്. പത്താം വയസിൽ ഭിക്ഷാടനം ഉപജീവനമാർഗമാക്കി മാറ്റിയാളാണ് രാജു. ഇയാളെ മാനസിക പ്രശനങ്ങൾ അലട്ടിയിരുന്നതായി അയൽവാസികൾ പറയുന്നു.
Comments