മുംബൈ: പാടാത്ത പാട്ടിന്റെ മാധുര്യം പോലെ പാടാന്‍ പാട്ടുകള്‍ ബാക്കിവച്ച് ലതാ മങ്കേഷ്‌കര്‍ വിടപറഞ്ഞെങ്കിലും വിവാദങ്ങള്‍ ശമനമില്ലാതെ തുടരുകയാണ്. മരണത്തിനു ശേഷവും അവരുടെ പേര് ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കുകയാണ്. അംബേദ്കര്‍ ഗാനങ്ങള്‍ പാടാന്‍ ലതാമങ്കേഷ്‌കര്‍ വിസമ്മതിച്ചുവെന്നാണ് മരണത്തിനുശേഷം ഉയരുന്ന വിവാദം. ഭാരതരത്‌നം എന്നതുകൊണ്ട് എന്താണോ അര്‍ത്ഥമാക്കുന്നത് ആ അര്‍ത്ഥത്തിലെല്ലാം ലതാമങ്കേഷ്‌കര്‍ ഭാരതരത്‌നമായിരുന്നു. വിവിധ ഭാഷകളില്‍ മുപ്പതിനായിരത്തോളം ഗാനങ്ങള്‍ പാടിയ ആ ഗാനകോകിലം വിടപറഞ്ഞു. അതിനാല്‍ അവര്‍ക്കെതിരെ ഉയരുന്ന വിവാദങ്ങള്‍ക്ക് ശമനമുണ്ടാക്കണം.
ശക്തയായ ദേശീയവാദിയും ഹിന്ദുസംസ്‌കാരത്തെയും വിശ്വാസത്തെയും നെഞ്ചേറ്റിയവരുമായിരുന്നു ലതാമങ്കേഷ്‌കര്‍. എല്ലാവിവാദങ്ങളില്‍ നിന്നും മാറിനിന്ന വ്യക്തിത്വം. പ്രശസ്തയാവാന്‍ മോശം പ്രതിച്ഛായകള്‍ തേടി പോകാന്‍ ഒരിക്കലും അവര്‍ ഒരുക്കമായിരുന്നില്ല. കലയുടെ വഴിയില്‍ വിജയിക്കാന്‍ കുറുക്കുവഴികല്‍ തേടിയിരുന്നില്ല. തന്റെ പന്ഥാവില്‍ കഠിനാധ്വാനം ചെയ്ത് മികവുകാട്ടി. അതുകൊണ്ടുതന്നെ പുതുതലമുറയ്‌ക്ക് പ്രചോദനമായി ഉയരങ്ങളില്‍ അവര്‍ വിരാജിച്ചു.
അച്ഛന്‍ ദീനാനാഥ് മങ്കേഷ്‌കറില്‍ നിന്ന് പാരമ്പര്യമായി നേടിയ സംഗീതത്തിന്റെ വിവിധ മേഖലയില്‍ അവര്‍ പ്രാവീണ്യം നേടി. ലതാമങ്കേഷ്‌കറിന്റെ അച്ഛന്‍ കൊങ്കിണി സാരസ്വതും അമ്മ ഗുജറാത്തിയുമായിരുന്നു. അവരുടെ കുടുംബം വൈജാത്യത്തില്‍ ആയിരുന്നില്ല,ഏകത്വത്തില്‍ വിശ്വസിച്ചു. അതുകൊണ്ട് അവരുടെ രക്തത്തില്‍ സഹവര്‍ത്തിത്വം ഉണ്ടായിരുന്നു.
അവരുടെ മരണാനന്തരം നവഅംബേദ്കര്‍ വാദികളായ ചില നക്‌സലുകള്‍ അവര്‍ക്കെതിരെ ജാതി വാളോങ്ങിയെത്തി. ലതാമങ്കേഷ്‌കര്‍ ബ്രാഹ്മണ്യത്തിന്റെ പ്രതീകമാണെന്നായിരുന്ന അവരുടെ വാദം.
മറാത്തി ദലിത് കലാകാരന്‍മാരും കവികളും ലതാമങ്കേഷകറെ സമീപിച്ച് ബാബ സാഹേബ് അംബേദ്കറെ സംബന്ധിച്ച് ഗാനമാലപിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ നിരസിച്ചുവെന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ആരോപണം. ആ പട്ടികയില്‍ ആദ്യപേരുകാരനായ വാമന്‍ ദാദ കര്‍ദാക്കിന്റെ വാ്ക്കുകളുടെ ചുവടുപിടച്ചാണ് ലതാമങ്കേഷ്‌കറെ ഇകഴ്‌ത്തിക്കാട്ടുന്ന അഭ്യൂഹങ്ങള്‍ ഉയരുന്നത്. അദ്ദേഹം ഭീംഗീത് ആലപിക്കണമെന്ന് ആവശ്യപ്പെട്ട് ലതാമങ്കേഷ്‌കറെ സമീപിച്ചതായും എന്നാല്‍ അവര്‍ രുചികരമായ ഭക്ഷണം നല്‍കിയെങ്കിലും പാടാന്‍ വിസമ്മതിച്ചുവെന്നാണ് വാമന്‍ദാദ പറഞ്ഞത്.
എന്നാല്‍ ഈ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും പറയുന്നു. 92 വയസ്സുവരെ ജീവിച്ച ആ മഹത് വ്യക്തിത്വത്തെ പറ്റി ആരെങ്കിലും ഏതെങ്കിലും അഭിമുഖത്തില്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞതായി അറിവില്ല. മരണശേഷം രംഗത്ത് എത്തിയ ഈ ദലിത് ആക്ടിവിസ്റ്റുകള്‍ക്കും തങ്ങളുടെ വാദങ്ങളെ യുക്തിസഹമായി അവതരിപ്പിക്കാനുള്ള യാതൊരു തെളിവുമില്ല.
ഇന്ത്യ-ചൈന യുദ്ധകാലത്ത് ഇന്ത്യയെ ഒരുമിപ്പിച്ച മഹനീയ ശബ്ദമായിരുന്നു ലതാമങ്കേഷ്‌കറുടെത്. നെഹ്‌റുവിന്റെ ചെയ്തികളില്‍ ലതാമങ്കേഷ്‌റുടെ ശബ്ദം കണ്ണീര്‍ പൊഴിച്ചു. ലതാമങ്കേഷ്‌കറുടെ പാരമ്പര്യം വ്യക്തമാക്കുന്നത് അവര്‍ അത്തരത്തില്‍ പെരുമാറുന്നവരല്ലെന്നാണ്. അത്തരത്തില്‍ ഒരു വാഗ്ദാനവുമായി ആരും സമീപിച്ചില്ല, അല്ലെങ്കില്‍ മനോഹരമായ ഭീംഗീതം ആലപിക്കാന്‍ അവര്‍ കാത്തിരിക്കുകയായിരുന്നു.
ജീവിതകാലം ഹിന്ദുത്വത്തെ മുറുകെ പിടിച്ചവരായിരുന്നു അവര്‍. അതുകൊണ്ടു തന്നെ അത്തരം ആരോപണങ്ങള്‍ക്ക് പ്രസക്തിയില്ല. യാഥാസ്ഥിതിക ഹിന്ദുഗാനങ്ങള്‍ മാത്രമാണ് പാടുന്നത് എന്ന് ആരോപണമുന്നയിക്കുന്നവര്‍ ഹേ…ഈശ്വര്‍ യാ ഹളളാ… എന്ന ഗാനം പാടിയതിനെ കുറിച്ച് എന്തുപറയുന്നുവെന്നും നവഅംബേദ്കര്‍ വാദികള്‍ക്ക് ആരോപണമുന്നിയിക്കുന്നതിനും അപ്പുറം മഹത്തരമാണ് അവരുടെ സംഭാവന. മാത്രവുമല്ല പൊതുസമൂഹത്തിനു മുന്നില്‍ ബാബാ സാഹേബ് അംബേദ്കറോടുള്ള ബഹുമാനം അവര്‍ പ്രകടിപ്പിച്ചിരുന്നു.
Comments