തിരുവനന്തപുരം: മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ കരസേനയുടെ രണ്ട് യൂണിറ്റുകളാണ് സംഭവ സ്ഥലത്തുള്ളത്. ഒരു ടീം മലയുടെ മുകളിൽ നിന്നും ഒരു ടീം മലയുടെ താഴെ നിന്നും രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. മലയിടുക്കിൽ നിന്നും യുവാവിനെ ഉടൻ രക്ഷപ്പെടുത്താൻ സാധിക്കും എന്ന് കരസേന അറിയിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
കരസേന അംഗങ്ങൾക്ക് യുവാവുമായി സംസാരിക്കാൻ സാധിച്ചു. ഇന്ന് പകലോടെ രക്ഷാപ്രവർത്തനം ഊർജ്ജിതപ്പെടുത്തി യുവാവിനെ രക്ഷപ്പെടുത്താൻ സാധിക്കും എന്നാണ് കരസേന ടീം നൽകിയിരിക്കുന്ന വിവരം. രക്ഷാപ്രവർത്തനത്തിനായി എയർഫോഴ്‌സിന്റെ ഒരു ഹെലിക്കോപ്ടറും നിലവിൽ തയ്യാറായിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
42 മണിക്കൂറായി മലയിടു്ക്കിൽ തുടരുന്ന യുവാവന്റെ ആരോഗ്യനില തൃപ്തികരമെന്ന് രക്ഷാ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ഡോക്ടര്‍മാരോട് സജ്ജമാകാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ 15 അംഗ സംഘവും ഇന്ന് രാവിലെ പാറക്കെട്ടിന് മുകളിലേക്ക് പോയിട്ടുണ്ട്.
Comments