അബുദാബി : നാലാം ഡോസ് കൊറോണ ബൂസ്റ്റർ ഡോസുമായി അബുദാബി. ഫൈസറിന്റേയോ സിനോഫോമിന്റേയോ നാലാമത് ഡോസ് ബൂസ്റ്റർ വാക്‌സിൻ ഉടൻ എത്തുമെന്ന് അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു. വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ആരോഗ്യ വകുപ്പ് പുറത്തിറക്കി.
വാക്‌സിൻ സ്വീകരിച്ച ദിവസം, പ്രായമടക്കമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബൂസ്റ്റർ ഡോസിനുള്ള അർഹത നിർണയിക്കുക. ഫൈസറിന്റേയോ സിനോഫോമിന്റേയോ നാലാമത് ഡോസ് ബൂസ്റ്റർ വാക്‌സിൻ ഉടൻ എത്തുമെന്ന് അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു. നിർദ്ദിഷ്ട കേന്ദ്രങ്ങളിലൂടെ സൗജന്യമായാണ് കൊറോണ ബൂസ്റ്റർ ഡോസ് നൽകുക.
ഫെബ്രുവരി 2 മുതൽ 5 വയസ്സു വരെയുള്ള കുട്ടികൾക്ക് അബുദാബിയിൽ കൊറോണ വാക്‌സിൻ നൽകി തുടങ്ങിയിരുന്നു. മുതിർന്നവർക്ക് നൽകിയിരുന്നതു പോലെ ആദ്യ ഡോസ് വാക്‌സിനെടുത്ത് 21 ദിവസം കഴിഞ്ഞാണ് കുട്ടികൾക്കും കൊറോണ വാക്‌സിൻ നൽകുന്നത്. നാലാം ഡോസ് ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടതിന്റെ മാനദണ്ഡങ്ങളും ആരോഗ്യ വകുപ്പ് പുറത്തിറക്കി. സിനോഫാമിന്റെ രണ്ടോ മൂന്നോ ഡോസുകൾ സ്വീകരിച്ചവർക്കാണ് ബൂസ്റ്റർ ഡോസിന് അർഹത. അവസാന ഡോസ് സ്വീകരിച്ച് ആറുമാസം പിന്നിട്ടവർക്ക് സിനോഫോമിന്റേയും ഫൈസറിന്റേയോ ബൂസ്റ്റർ ഡോസ് സ്വീകരിക്കാവുന്നതാണ്.
സിനോഫോമിന്റെ രണ്ട് ഡോസുകളും ഫൈസറിന്റെ ബൂസ്റ്റർ ഡോസും സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർക്ക് നാലാമത് ഡോസ് സ്വീകരിക്കാം. ഫൈസറിന്റെ രണ്ടോ അല്ലെങ്കിൽ മൂന്നോ ഡോസ് സ്വീകരിച്ചവർക്ക് ആറ് മാസം പിന്നിട്ടാൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. ഗുരുതരമായ രോഗമുള്ളവർക്ക് മൂന്നാമത്തെ കൊറോണ വാക്‌സിൻ സ്വീകരിച്ച് മൂന്ന് മാസത്തിന് ശേഷം നാലാം ഡോസ് സ്വീകരിക്കാവുന്നതാണെന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Comments