ന്യൂഡൽഹി: ഹിജാബിന് വേണ്ടി വാദിക്കുന്നവർക്ക് പിന്നിൽ മുസ്ലീം പെൺകുട്ടികളെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്താനുള്ള ഗൂഢാലോചനയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാ പഠന മേഖലയിലും ഏറ്റവും മുന്നിൽ പെൺകുട്ടികളാണ്. ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് നിർബന്ധമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങൾ പാലിക്കപ്പെടണം. അത് വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കലല്ലെന്നും ഗവർണർ പറഞ്ഞു.
ഹിജാബ് വിഷയത്തിൽ സിഖ് കാരുടെ വസ്ത്രവുമായി താരതമ്യം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും അത് ശരിയായതല്ലെന്നും ഗവർണർ പറയുന്നു. സിഖ് മതപ്രകാരം തലയിൽ തലപ്പാവ് നിർബന്ധമാണ്. എന്നാൽ ഇസ്ലാം മതവിശ്വാസപ്രകാരം ഹിജാബ് നിർബന്ധമല്ലെന്നും ഗവർണർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസവും ഹിജാബ് വിവാദത്തിൽ തന്റെ നിലപാട് വ്യക്തമാക്കി ഗവർണർ എത്തിയിരുന്നു. പ്രവാചകന്റെ കാലത്ത് തന്നെ സ്ത്രീകൾ ഹിജാബിനെ എതിർത്തിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇസ്ലാം ചരിത്രത്തിൽ സ്ത്രീകൾ പോലും ഹിജാബിന് എതിരാണ്. സൗന്ദര്യം മറച്ചുവെയ്ക്കുകയല്ല ചെയ്യേണ്ടത്. ദൈവത്തോട് നന്ദി പറയുകയാണ് വേണ്ടതെന്നാണ് ഗവർണർ പറഞ്ഞത്.
Comments