ബംഗളൂരു : ഹിജാബുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന കർണാടക ഹൈക്കോടതി ജഡ്ജിമാർക്ക് നേരെ ഭീഷണിയുമായി ഖാലിസ്ഥാൻ നേതാവ്. സിഖ് ഫോർ ജസ്റ്റിസ് ജനറൽ കൗൺസെൽ ഗുർപവന്ത് സിംഗ് പന്നുനാണ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ശബ്ദസന്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഹിജാബിന് അനുമതി നൽകി കൊണ്ടായിരിക്കണം അന്തിമ വിധി പ്രസ്താവിക്കേണ്ടതെന്നാണ് ഭീഷണി.
ഹിജാബ് വിഷയത്തിൽ തിങ്കളാഴ്ച അന്തിമ വിധി പറയാനിരിക്കെയാണ് ഭീഷണി മുഴക്കിക്കൊണ്ട് ഖാലിസ്ഥാൻ നേതാവ് രംഗത്ത് വന്നിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിന് നിരോധനം ഏർപ്പെടുത്തരുത്. അങ്ങിനെ ചെയ്താൽ പ്രത്യാഘാതം വലുതായിരിക്കും. അമേരിക്കപോലും ഹിജാബ് വിഷയത്തെ അപലപിച്ചിട്ടുണ്ടെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.
കർണാടക ഹൈക്കോടതി ജഡ്ജിമാർ ഒന്നോർക്കുക. ഹിജാബ് നിരോധിക്കുന്നത് ഇസ്ലാം മത സ്വാതന്ത്ര്യത്തിന് എതിരാണ്. ഹിജാബ് നിരോധിച്ചാൽ പഞ്ചാബിനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ട് സിക് ഫോർ ജസ്റ്റിസ് ഹിതപരിശോധന നടത്തിയത് പോലെ, ഹിജാബ് വിഷയത്തിലും നടത്തും. അതുകൊണ്ട് ഒരിക്കൽ കൂടി ഹിജാബ് നിരോധിക്കരുതെന്ന് ഒർമ്മിക്കുകയാണെന്നും ഗുർപവന്ത് സിംഗ് പന്നുനിന്റെ ഭീഷണി സന്ദേശത്തിൽ വ്യക്തമാക്കുന്നു.
Comments