ബെംഗളൂരു: ദേശസുരക്ഷ മുൻനിർത്തി മീഡിയ വൺ ചാനലിന് നിരോധനം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ ബെംഗളൂരു സ്ഫോടനകേസ് പ്രതി അബ്ദുൾ നാസർ മഅദനി. ചുരുങ്ങിയ നാളുകൾ കൊണ്ട് കേരളത്തിലെ വാർത്താ മാദ്ധ്യമങ്ങളിൽ മീഡിയാ വൺ ശ്രദ്ധേയമായ സ്ഥാനം കൈവരിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. മീഡിയ വണ്ണിനെ തകർക്കാനുള്ള ശ്രമത്തെ ചെറുത്തു തോൽപ്പിക്കണമെന്നും മഅദനി ആവശ്യപ്പെട്ടു.
അതേസമയം മീഡിയ വൺ നിരോധനത്തിൽ സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്യില്ലെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുള്ളത്. വാദത്തിന് ശേഷമാണ് വിധി പറയാൻ കേസ് മാറ്റിയത്. അതുവരെ ചാനലിന്റെ വിലക്ക് തുടരും.
ചാനലിനെതിരായ കണ്ടെത്തലുകൾ അതീവ ഗുരുതരമെന്നും കേന്ദ്ര നിലപാട് ശരിയാണെന്നും ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ആദ്യമേ വിലയിരുത്തിയിരുന്നു. വിലക്കുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിന്റെ മുഴുവൻ ഫയലുകളും കേന്ദ്ര സർക്കാരിന്റെ അസി. സോളിസിറ്റർ ജനറൽ എസ്. മനു കോടതിക്ക് കൈമാറിയിട്ടുണ്ട്. മുദ്ര വെച്ച കവറിൽ നൽകിയത് രഹസ്യരേഖകളായതിനാൽ അവ മീഡിയ വണ്ണിന്റെ അഭിഭാഷകന് കൈമാറാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
Comments