തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏക സിവിൽ കോഡ് ആരുടേയും അവകാശവും സ്വത്വവും ഹനിക്കാനല്ല. ഏക സിവിൽകോഡ് വരുന്നതോടെ വിവാഹ നിയമളെല്ലാം ഏകീകരിക്കപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്ലീം വിവാഹങ്ങളിൽ മെഹറാണ് പ്രധാനം.എന്നാൽ എത്രപേർ കൃത്യമായി ഈ മെഹർ കൊടുക്കുന്നുണ്ടെന്ന് അദ്ദേഹം ചോദിച്ചു. താൻ സംസാരിക്കുന്നത് ഖുറാൻ അടിസ്ഥാനമാക്കിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ജനം ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഗവർണർ നിലപാട് വ്യക്തമാക്കിയത്.
ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധങ്ങളിൽഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.ദുഷിച്ച ആസൂത്രണമാണത്. ഇസ്ലാമിൽ അന്തർലീനമാണ് ഹിജാബ് എന്ന് പറയുന്നവരാണ് ഗൂഢാലോചനക്കാരെന്ന് അദ്ദേഹം പറഞ്ഞു.
കാവി തനിക്ക് പരിത്യാഗത്തിന്റെ നിറമാണ്,കണ്ണിന് കുളിർമയേകുന്ന നിറം. ത്യാഗത്തിന്റെയും മറ്റുള്ളവർക്കായി ജീവിക്കുന്നതിന്റെയും സൂചകമാണത്.പച്ച മുസ്ലീമിന്റെ നിറമല്ല, അത് സമൃദ്ധിയുടെ നിറമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്ലീം ലീഗ് തന്നെ ഇസ്ലാം വിരുദ്ധനാക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 1986 മുതൽ മുസ്ലീം ലീഗ് തന്നെ കരിവാരിതേക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ ഖുറാനെതിരാണെന്നാണ് അവർ പറയുന്നത്. എന്നാൽ ഞാൻ ഖുറാനിലുള്ളതാണ് പറയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്‌ട്രീയ ചർച്ചകളിലിടപെടാൻ താൽപര്യമില്ലെന്ന് ഗവർണർ പറഞ്ഞു.
Comments