കോഴിക്കോട്: നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരായ പോക്സോ കേസിൽ പ്രതികൾക്കെതിരെ തെളിവുകൾ ഉണ്ടായിട്ടും അറസ്റ്റ് വൈകുന്നതെന്തുകൊണ്ടെന്ന് പരാതിക്കാരി. അഞ്ജലിയെ പോലീസ് ഇതുവരേയും അറസ്റ്റ് ചെയ്യാത്തതെന്താണെന്ന് യുവതി ചോദിച്ചു. അഞ്ജലിയുടെ മറ്റ് പല ഇടപാടുകളെ കുറിച്ചും തനിക്കറിയാം. അഞ്ജലി ഇരകളെ ഒളിവിലിരുന്ന് വേട്ടയാടുകയാണ്. ആത്മഹത്യയുടെ വക്കിലാണ് താനെന്നും പരാതിക്കാരി പറഞ്ഞു.
തന്റെ ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരി പറയുന്നു. എന്തൊക്കെ സംഭവിച്ചാലും പരാതിയിൽ നിന്നും നിന്നും പിന്മാറില്ല. ഇനി ഒരു പെൺകുട്ടിയ്‌ക്കും ഈ അവസ്ഥ വരരുതെന്നും കോഴിക്കോട് സ്വദേശിയായ പരാതിക്കാരി പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണർക്ക് രഹസ്യമായാണ് പരാതി നൽകിയതെന്ന് പെൺകുട്ടി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഫേസ്ബുക്കിൽ ഒളിച്ചിരുന്ന് ആർക്കും അമ്പെയ്യാം. അഞ്ജലി ചെയ്യുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള കാര്യങ്ങളാണ്. എന്നാൽ തനിക്ക് അതിന്റെ ആവശ്യമില്ലെന്നും പരാതിക്കാരി പറഞ്ഞു.
അഞ്ജലി ഇപ്പോൾ വ്യക്തിഹത്യ നടത്തുകയാണ് ചെയ്യുന്നതെന്ന് പരാതിക്കാരി ആരോപിക്കുന്നു. അഞ്ജലി ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങൾ മാദ്ധ്യമങ്ങൾ ചർച്ചയാക്കുകയാണ്. അഞ്ജലിയുടെ അമ്മാവനായ ജ്യോതിപ്രകാശും തന്നെ നിരന്തരമായി ഭീഷണിപ്പെടുത്തി. കോഴിക്കോട്ടെ ഹോട്ടലുടമയായ ജ്യോതിപ്രകാശ് അഞ്ജലിയ്‌ക്ക് എല്ലാ പിന്തുണയും നൽകിയിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ എല്ലാം വ്യക്തമാണെന്നും പരാതിക്കാരി വ്യക്തമാക്കി.
ഹോട്ടലിൽവെച്ച് റോയ് വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചെന്നും അഞ്ജലിയും സൈജുവും കൂട്ടുനിന്നുവെന്നുമാണ് യുവതിയുടെ പരാതി. നിരവധി പെൺകുട്ടികൾ ഇവരുടെ ഇരയാണെന്നും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ സ്വകാര്യ വീഡിയോ പുറത്തുവിടുമെന്നും ഭീഷണിയുണ്ടായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ഫോർട്ടുകൊച്ചി പോലീസ് അന്വേഷണം, കൊച്ചിയിലെ മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് കൈമാറിയിട്ടുണ്ട്.
Comments