പേഴ്‌സണൽ സ്റ്റാഫ് നിയമനം ഖജനാവ് കൊളളയടിക്കാനുളള ഉപാധിയാക്കി; കേരളത്തിലേത് വിചിത്ര പ്രതിപക്ഷം; ഏത് ലോകത്താണ് സതീശനും കമ്പനിയും ജീവിക്കുന്നതെന്ന് കെ. സുരേന്ദ്രൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പേഴ്‌സണൽ സ്റ്റാഫ് നിയമനം ഖജനാവ് കൊളളയടിക്കാനുളള ഉപാധിയാക്കി; കേരളത്തിലേത് വിചിത്ര പ്രതിപക്ഷം; ഏത് ലോകത്താണ് സതീശനും കമ്പനിയും ജീവിക്കുന്നതെന്ന് കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2022, 01:02 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: സംസ്ഥാന മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം വ്യാപകമായ നിലയിൽ ഖജനാവ് കൊളളയടിക്കാനുളള ഉപാധിയാക്കി മാറ്റിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സിപിഎമ്മിന്റെ സംസ്ഥാന നേതാക്കളുടെയും ജില്ലാ നേതാക്കളുടെയും ബന്ധുക്കളെയും പാർട്ടിക്കാരെയും മന്ത്രിമാരുടെയും ഉത്തരവാദിത്വപ്പെട്ട മറ്റ് സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെയും പേഴ്‌സണൽ സ്റ്റാഫുകളാക്കി എടുത്തിട്ട് രണ്ട് വർഷം കഴിയുമ്പോൾ മാറ്റുകയാണ്. നിരവധി പാർട്ടി ബന്ധുക്കൾക്ക് ആജീവനാന്ത പെൻഷൻ സർക്കാർ ഖജനാവിൽ നിന്ന് ഉറപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

തെറ്റ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായി എന്നതിന്റെ തെളിവാണ് ജ്യോതിലാലിനെ മാറ്റേണ്ടി വന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ താൽപര്യമനുസരിച്ചാണ് ജ്യോതിലാലിനെക്കൊണ്ട് ഗവർണർക്കെതിരെ പരസ്യമായ നിലപാട് സ്വീകരിപ്പിച്ചത്. പിണറായിയുടെ പ്രതികാര നടപടിയായിരുന്നു അത്. അവസാനം അദ്ദേഹത്തിന് തന്നെ തിരിച്ചടിയായെന്നും കെ. സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.

ഗവർണറെ ആക്ഷേപിക്കുക എന്നത് പതിവ് കലാപരിപാടിയാക്കി സിപിഎമ്മും പ്രതിപക്ഷവും നടത്തിക്കൊണ്ടിരിക്കുകയാണ്. ഗവർണർ ഭരണഘടനയെ സംരക്ഷിക്കാനാവശ്യമായ നിലപാടാണ് സ്വീകരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ നിലപാടുമായിട്ടാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. സർവ്വകലാശാലകളെ മുഴുവൻ സിപിഎമ്മിന്റെ പാർട്ടി താൽപര്യങ്ങൾക്കായി മാറ്റിയപ്പോഴാണ് ഗവർണർ ശക്തമായ നിലപാട് സ്വീകരിച്ചത്.

ചാൻസലർ എന്ന നിലയിലും ഗവർണർ എന്ന നിലയിലും അദ്ദേഹം അദ്ദേഹത്തിന്റെ വിയോജനക്കുറിപ്പുകൾ ശക്തമായി പ്രകടിപ്പിക്കുന്നു. അതിൽ എന്തിനാണ് പ്രതിപക്ഷം അസ്വസ്ഥമാകുന്നതെന്ന് കെ. സുരേന്ദ്രൻ ചോദിച്ചു. ഭരണകക്ഷിയുടെ തെറ്റായ കാര്യങ്ങളാണ് ഗവർണർ ചൂണ്ടിക്കാട്ടുന്നത്. പക്ഷെ ഇവിടെ ഗവർണറെ ആക്ഷേപിക്കുകയാണ് മുഖ്യപ്രതിപക്ഷം. നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാരിന്റെ പൊളളത്തരങ്ങൾ ചൂണ്ടിക്കാട്ടുന്നതിന് പകരം ഗവർണർക്കെതിരെ ബാനർ പിടിച്ചു നിയമസഭയിൽ കുത്തിയിരിക്കുന്ന വിചിത്രമായ പ്രതിപക്ഷമാണ് കേരളത്തിൽ. ഏത് ലോകത്താണ് സതീശനും കമ്പനിയും ജീവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗത്തിൽ ട്രഷറി ബെഞ്ച് പോലും കൈയ്യടിക്കാതിരുന്നത് പൊളളയായ കാര്യങ്ങളാണ് ഗവർണറെക്കൊണ്ട് പറയിപ്പിച്ചതെന്നതിന് തെളിവാണ്. അത് കേരളത്തിലെ
ജനങ്ങൾക്കും ബോധ്യമുണ്ടെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Tags: BJP keralaK Surendran
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies