ഇസ്ലാമാബാദ് : പാകിസ്താനിൽ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി. സിന്ധ് പ്രവിശ്യയിൽ ആയിരുന്നു സംഭവം. ഉമെർക്കോട്ട് സ്വദേശിനിയായ ഐശ്വര്യറായ്‌ക്ക് (17) ആണ് ദുരനുഭവം ഉണ്ടായത്.
പത്തംക്ലാസ് വിദ്യാർത്ഥിനിയാണ് ഐശ്വര്യറായ്. സ്‌കൂളിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടെയാണ് പെൺകുട്ടിയെ മതമൗലികവാദികൾ തട്ടിക്കൊണ്ടുപോയത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയത്. തുടർന്ന് പീഡിപ്പിച്ച ശേഷം ഇസ്ലാം മതത്തിലേക്ക് മാറ്റുകയായിരുന്നു.
ഈ മാസം 13 ന് നടന്ന സംഭവത്തെക്കുറിച്ച് ബിജെപി നേതാവ് മജീന്ദർ സിംഗ് സിർസയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. പാകിസ്താനിൽ ന്യൂനപക്ഷം നിരന്തരം ആക്രമിക്കപ്പെടുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Comments