പണ്ടൊക്കെ മക്കൾ വീടിന് വെളിയിൽ പോകുന്നതിനായിരുന്നു മാതാപിതാക്കൾ ശകാരിച്ചിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി മാറി. മൊബൈൽ ഫോണും, ലാപ്‌ടോപ്പും, ഇന്റർനെറ്റ് സൗകര്യവും എല്ലാം ലഭിച്ചതോടെ കുട്ടികൾ ഭൂരിഭാഗം സമയവും അതിന്റെ മുന്നിൽ. ഇതുമൂലം കുട്ടികളുടെ ആരോഗ്യവും. സമൂഹത്തോട് അവർക്കുണ്ടാകേണ്ട ചില കടമകളും കുട്ടികൾ മറക്കുന്നു. അതിനാൽ തന്നെ ഇന്ന് മാതാപിതാക്കൾ മക്കളോട് പറയുന്നത്, വീടിനകത്ത് ഇരിക്കാനല്ല, പുറത്തിറങ്ങി ആളുകളുമായി ഇടപഴകാനാണ്. ഇത്തരത്തിൽ മക്കളുടെ മൊബൈൽ ഫോൺ ഉപയോഗം കുറയ്‌ക്കാനായി ഒരു അച്ഛൻ കണ്ടെത്തിയ ഉപായം പിന്നീട് ഒരു പ്രദേശത്തെ ആകെ വട്ടം കറക്കിയ വാർത്തയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്.
ഫ്രാൻസിലാണ് സംഭവം. ഒരച്ഛൻ, മക്കളുടെ ഇന്റർനെറ്റ് ഉപയോഗം കുറയ്‌ക്കാനായി സിഗ്നൽ ജാമർ സ്ഥാപിച്ചു. എന്നാൽ, ഇതിലൂടെ അവർ താമസിച്ചിരുന്ന നഗരത്തിലെ മുഴുവൻ ഇന്റർനെറ്റ് സേവനവും നിലച്ചു. അർദ്ധരാത്രി മുതൽ പുലർച്ചെ 3 മണിവരെയായിരുന്നു സേവനം നിശ്ചലമായത്.
പെട്ടെന്ന് സിഗ്നൽ ഡ്രോപ്പ് കണ്ടെത്തിയതോടെ ഫ്രാൻസിലെ റേഡിയോ ഫ്രീക്വൻസികൾ കൈകാര്യം ചെയ്യുന്ന ഏജൻസ് നാഷൽ ദെ ഫ്രീക്വൻസിലേയ്‌ക്ക് പരാതിയെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സിഗ്നൽ ജാമർ സ്ഥാപിച്ച വിവരം പുറത്തായത്. സംഭവത്തിന് പിന്നിലെ ആളെ പിടികിട്ടിയതോടെ ജനങ്ങൾ ആ അച്ഛനെ പൊതിരേ തല്ലുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
നഗരത്തിലെ മുഴുവൻ ഇന്റർനെറ്റ് സേവനം തടസ്സപ്പെടുത്താൻ ഉദ്ദേശിച്ചില്ലെങ്കിലും, ഫ്രാൻസിൽ സിഗ്നൽ ജാമർ ഉപയോഗിക്കുന്നത് നിയമവിരുദ്ധമായതിനാൽ, അച്ഛനെതിരെ പോലീസ് കേസെടുത്തു. 30,000 യൂറോ പിഴയും, ആറ് മാസം തടവും വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് പോലീസ് പറയുന്നു.
English summary: Father accidentally wipes out entire town’s internet while trying to limit his kids’ screentime
Comments