ലക്നൗ : ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിംഹമാണെന്നും താൻ വെറുമൊരു പ്രാവാണെന്നും വിവാദ കവി മുനവ്വര്‍ റാണ. തന്നെപ്പോലുള്ള പക്ഷികളുടെ ശബ്ദം ആരും കേൾക്കുന്നില്ലെന്നും സ്വകാര്യ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ റാണ പറഞ്ഞു. യുപിയിൽ ഇപ്പോൾ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിൽ നിന്ന് തന്നെ വിലക്കിയിരിക്കുകയാണെന്നും റാണ പറഞ്ഞു.
ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിംഹമാണ്, അദ്ദേഹം ഗർജിക്കുന്നത് എല്ലാവർക്കും കേൾക്കാം . ഞാൻ പ്രാവിനെപ്പോലെയാണ്, ആരു കേൾക്കും? നമ്മളെപ്പോലുള്ള പക്ഷികളുടെ ശബ്ദം എവിടെ കേൾക്കാനാകും? കാട്ടിലെ പക്ഷിയുടെ അവസ്ഥ എന്താണ്?” . തെരഞ്ഞെടുപ്പ് കഴിയുമ്പോഴേയ്ക്കും യുപിയിൽ ചൂട് വർദ്ധിക്കും .
വോട്ടർ പട്ടികയിൽ തന്റെ പേരില്ലാത്തതിനാൽ വീട്ടിൽ ഇരിക്കുകയാണെന്നും റാണ ആരോപിക്കുന്നു. പ്രാദേശിക അംഗത്തോട് വോട്ടിനായി സ്ലിപ്പ് ചോദിച്ചാൽ വോട്ടർ പട്ടികയിൽ പേരില്ലെന്ന് റാണ പറയുന്നു. പേരില്ലാത്തതിനാൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. ലക്നൗവിലെ കാന്റ് അസംബ്ലി സീറ്റിലെ വോട്ടറാണ് മുനവ്വർ, ലാൽകവാനിലെ ശശിഭൂഷൺ സ്കൂളിൽ പോളിംഗ് ബൂത്തുമുണ്ട്.
സംസ്ഥാനത്ത് വീണ്ടും യോഗി സർക്കാർ രൂപീകരിച്ചാൽ താൻ യുപിയിൽ നിന്ന് ഓടിപ്പോകുമെന്നും മുനവ്വർ റാണ പറഞ്ഞു. ഉത്തർപ്രദേശിലെ യോഗി സർക്കാർ കാരണം മുസ്ലിംകൾക്കിടയിൽ ആരും മിണ്ടുന്നില്ല . ഇപ്പോൾ മുസ്ലീങ്ങൾ അവരുടെ വീടുകളിൽ കത്തി സൂക്ഷിക്കുന്നത് പോലും നിർത്തിയെന്ന് അദ്ദേഹം പറഞ്ഞു.
മുനവ്വർ റാണയുടെ മകൾ ഉറുഷ ഇമ്രാൻ റാണ ഉന്നാവോയിലെ പൂർവ നിയമസഭാ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിലാണ് മത്സരിക്കുന്നത് . വിവാദമായ പ്രസ്താവനകളിലൂടെ മുനവ്വർ റാണ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇസ്ലാമിക ഭീകര സംഘടനയായ താലിബാനെ റാണ സ്വാതന്ത്ര്യ സമര സേനാനികൾ എന്നാണ് വിശേഷിപ്പിച്ചത്. അതേ സമയം മഹർഷി വാൽമീകിയെ കള്ളനെന്ന് വിളിക്കുകയും ചെയ്തു. മുനവ്വർ വാല്മീകിയെ താലിബാനുമായാണ് ഉപമിച്ചത്. ഈ പ്രസ്താവനയ്ക്ക് ശേഷം ഇയാൾക്കെതിരെ നിരവധി എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Comments