ഡൽഹി : സമാധാനം നിലനിൽക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നമ്മുടെ പൗരന്മാരെ യുക്രെയ്നിൽ നിന്നും തിരികെ കൊണ്ടുവരാൻ എല്ലാ നടപടികളും സ്വീകരിക്കുന്നതായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.
വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നമ്മുടെ പൗരന്മാരെ തിരികെ കൊണ്ടുവരാൻ നമ്മുടെ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. ഇന്ത്യ സമാധാനം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നു, യുദ്ധം പ്രോത്സാഹിപ്പിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകരുത്. രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
റഷ്യൻ ആക്രമണത്തിൽ ഇന്ത്യ ഇടപെടണമെന്നും,ലോകത്തിലെ ഏറ്റവും ശക്തനും ബഹുമാന്യനുമായ നേതാക്കളിൽ ഒരാളാണ് ഇന്ത്യൻ പ്രധാനമന്ത്രിയെന്നും നരേന്ദ്രമോദി പറഞ്ഞാൽ പുടിൻ കേൾക്കുമെന്നും യുക്രെയ്ൻ പ്രതികരിച്ചിരുന്നു
അതെ സമയം യുദ്ധബാധിതമായ യുക്രെയ്നിൽ ഒറ്റപ്പെട്ടുപോയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സജ്ജമാണെന്ന് ഇന്ത്യൻ വ്യോമസേന വ്യക്തമാക്കി. ആവശ്യമെങ്കിൽ രക്ഷാപ്രവർത്തനത്തിന് വിമാനങ്ങൾ വിന്യസിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി അടിയന്തിര യോഗം വിളിച്ചിട്ടുണ്ട് . ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത്ഷാ, നിർമ്മല സീതാരാമൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും
Comments