മുംബൈ: യുക്രെയ്നെതിരെ റഷ്യ സൈനിക നടപടികൾ ആരംഭിച്ചതിന് പിന്നാലെ ആഗോള ഓഹരിവിപണിയിൽ കണ്ടത് വൻ തകർച്ച. യുദ്ധഭീതിയിൽ ദിവസങ്ങളോളം ഇടിവ് നേരിട്ട ഓഹരി വിപണിക്ക് യുദ്ധ വാർത്ത കനത്ത ആഘാതമായി. അപകടസാധ്യതയുള്ള ആസ്തികൾക്കൊപ്പം ആഭ്യന്തര ഇക്വിറ്റി വിപണികളും ഇടിഞ്ഞതിനാൽ വ്യാഴാഴ്ച നിക്ഷേപരകർക്ക് 13.44 ലക്ഷം കോടി രൂപ നഷ്ടമായി.
ആഗോള സാമ്പത്തിക വിപണിയിലെ തീവ്രമായ തകർച്ചയ്‌ക്കിടയിൽ ബിഎസ്ഇ സെൻസെക്‌സ് 2,702.15 പോയിന്റ് അല്ലെങ്കിൽ 4.72 ശതമാനം ഇടിഞ്ഞ് 54,529.91 ൽ അവസാനിച്ചു. ദലാൽ സ്ട്രീറ്റിൽ 13,44,488.54 കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകർക്ക് സംഭവിച്ചത്. മൊത്തം വിപണി മൂലധനം ബിഎസ്ഇയിൽ 2,42,24,179.79 കോടി രൂപയായി. ബിഎസ്ഇ-ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂലധനം ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ 2,55,68,668.33 കോടി രൂപയായിരുന്നു.
തുടർച്ചയായ വിദേശ ഫണ്ടുകളുടെ ഒഴുക്കും വിപണിയെ ബാധിച്ചതായി നിക്ഷേപകർ പറഞ്ഞു. അറ്റ അടിസ്ഥാനത്തിൽ, വിദേശ സ്ഥാപന നിക്ഷേപകർ ബുധനാഴ്ച 3,417.16 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റതായി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ നിന്ന് ലഭ്യമായ ഡാറ്റ സൂചിപ്പിക്കുന്നു. അതിനിടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു. ആഗോള ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 7.92 ശതമാനം ഉയർന്ന് ബാരലിന് 104.51 ഡോളറിലെത്തി.
‘ലോകമെമ്പാടുമുള്ള വിപണികൾ 5 ശതമാനത്തിലധികം ഇടിഞ്ഞതോടെ ഇക്വിറ്റികൾ സ്വതന്ത്രമായ തകർച്ചയ്‌ക്ക് സാക്ഷ്യം വഹിച്ചു. റഷ്യൻ വിപണികൾ 30 ശതമാനത്തിലധികം ഇടിഞ്ഞതായി മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ റീട്ടെയിൽ റിസർച്ച് മേധാവി സിദ്ധാർത്ഥ ഖേംക പറഞ്ഞു. നിഫ്റ്റിയിൽ 800 പോയിന്റിന്റെ കുത്തനെയുളള ഇടിവാണ് ഉണ്ടായത്. അസ്ഥിരത രൂക്ഷമായതിനാൽ വിൽപ്പനക്കാർ വാങ്ങുന്നവരെ മറികടന്നു. എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ്. ഭൂരിഭാഗം മേഖലകളും ഏകദേശം 5-8 ശതമാനം വരെ ഇടിഞ്ഞു.
Comments