ന്യൂഡൽഹി : യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ രാജ്യത്തേക്ക് തിരികെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ 2 വിമാനങ്ങൾ തയ്യാറായിരിക്കുകയാണ്. 16,000 ത്തോളം ആളുകളെ തിരികെ എത്തിക്കാനുള്ള പരിശ്രങ്ങളാണ് നടക്കുന്നത്. ഇവരുടെ യാത്രാചിലവുകൾ കേന്ദ്ര സർക്കാർ -വഹിക്കും.
യുക്രെയ്നിൽ നിന്നും ആളുകളെ എത്തിക്കുന്നതിനായി രണ്ട് പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. റൊമാനിയയിൽ നിന്നും ഇന്ന് രാത്രി ഈ വിമാനങ്ങൾ പുറപ്പെടും. റൊമാനിയ, ഹംഗറി, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക് അതിർത്തിയിലൂടെയാകും ഒഴിപ്പിക്കുക. ആദ്യ വിമാനത്തിൽ കയറാനുള്ളവർ റൊമാനിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ആദ്യഘട്ടത്തിൽ സമീപപ്രദേശത്തുള്ളവരെയും വിദ്യാർത്ഥികളെയുമാകും ഒഴിപ്പിക്കുക. യുക്രെയ്ന് അതിര്‍ത്തികളിലെ ഹംഗറിയുടേയും റൊമാനിയയുടേയും ചെക്ക് പോസ്റ്റുകളില്‍ എത്തണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതര്‍ നല്കിയ നിര്‍ദേശം. ഇന്ത്യന്‍ രക്ഷാ സംഘം ചോപ്പ് സഹണോയിലും ചെര്‍വിവ്സികിലും എത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളോട് ഇന്ത്യന്‍ പതാക വാഹനങ്ങളില്‍ പതിക്കാനും പാസ്പോര്‍ട്ടും, പണവും കയ്യില്‍ കരുതാനും നിര്‍ദേശത്തില്‍ പറയുന്നു. നാല് രാജ്യങ്ങളുടെ സഹകരണത്തോടെ ആദ്യഘട്ടം 1000 വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നത്. കീവിലുള്ള ഇന്ത്യൻ എംബസിയും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടത്തിവരികയാണ്.
Comments