കീവ്: യുദ്ധം മൂന്നാം ദിനത്തിലേയ്ക്ക് കടന്നപ്പോൾ യുക്രെയ്നിൽ റഷ്യൻ സൈന്യത്തിന്റെ കൂട്ടകുരുതി. ഇതുവരെ മൂന്ന് പിഞ്ചുകുട്ടികളടക്കം 198 സാധാരണക്കാർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കൂടാതെ, 33 കുട്ടികളടക്കം 1115 പേർക്ക് സാരമായി പരിക്കേറ്റതായും യുക്രെയ്ൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
Ukraine’s Ministry of Health @MoH_Ukraine reports:
The Russian Armed Forces have killed 198 civilians, including 3 children, and have wounded 1115, including 33 children. #StopRussianAggression
— Уляна Супрун (@usuprun) February 26, 2022
റഷ്യയുടെ ക്രൂരതയ്ക്കെതിരെ എല്ലാ ശക്തിയും ഉപയോഗിച്ച് യുക്രെയ്ൻ സൈന്യം പ്രതിരോധിക്കുകയാണ്. എന്നാൽ, ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ചാണ് റഷ്യയുടെ പ്രധാന ആക്രമണം. അതേസമയം, യുക്രെയ്നിലെ മെലിറ്റോപോൾ നഗരം റഷ്യ പിടിച്ചെടുത്തതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജനവാസ കേന്ദ്രങ്ങളിലേയ്ക്കടക്കം മിസൈലുകൾ പായിക്കുകയാണ് റഷ്യ എന്നാണ് റിപ്പോർട്ടുകൾ. നിരവധി പേർ താമസിക്കുന്ന കീവിലെ ഒരു അപ്പാർട്ട്മെന്റിൽ റഷ്യൻ മിസൈൽ പതിച്ചതായി യുക്രെയ്ൻ സർക്കാർ സ്ഥിരീച്ചിരുന്നു. കീവ് വിമാനത്താവളത്തിന് സമീപവും ക്രൂയിസ് മിസൈൽ പതിച്ചു. നഗര മദ്ധ്യത്തിലെ സർക്കാർ സ്ഥാപനങ്ങൾക്ക് സമീപം ശക്തമായ വെടിവെയ്പ്പ് നടന്നതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
Comments