കീവ്: റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തെ പ്രതിരോധിക്കാൻ സൈന്യത്തിൽ ചേർന്നുവെന്ന വാർത്ത തളളി അനസ്താസിയ ലെന്ന. മുൻ മിസ് യുക്രെയ്ൻ അനസ്താസിയ ലെന്ന സൈന്യത്തിൽ ചേർന്നതായി വാർത്ത ലോകമാകെ പ്രചരിച്ചിരുന്നു. മോഡൽ തോക്ക് പിടിച്ച നിൽക്കുന്ന ചിത്രവും ആഗോള ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സുന്ദരിയുടെ ധീരതയെയും രാജ്യസ്‌നേഹത്തെയും പ്രകീർത്തിച്ച് നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു.
മോഡൽ തോക്ക് പിടിച്ച് നിൽക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടതിന് ശേഷമാണ് വാർത്ത പ്രചരിച്ചത്. മുൻ മിസ് യുക്രെയ്ൻ സൈന്യത്തിൽ ചേർന്നതായി തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. താൻ തോക്ക് പിടിച്ചിരിക്കുന്ന ഫോട്ടോ യുദ്ധബാധിതരായ രാജ്യത്തെ പൗരന്മാരെ ‘പ്രചോദിപ്പിക്കാൻ’ മാത്രമാണെന്ന് മോഡൽ വ്യക്തമാക്കി. താൻ സൈനിക സേനയിൽ ചേർന്നിട്ടില്ലെന്ന് അവർ ഇൻസ്റ്റാഗ്രാമിലൂടെ സ്ഥിരീകരിച്ചു.
ലെന്ന എഴുതി, ‘ഞാൻ ഒരു സൈനികനല്ല, ഒരു മനുഷ്യൻ. നിലവിലെ സാഹചര്യം കാരണം ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നു! ഞാൻ ഒരു സൈനികനല്ല, ഒരു സ്ത്രീ, വെറും സാധാരണ മനുഷ്യൻ. എന്റെ രാജ്യത്തെ എല്ലാ ആളുകളെയും പോലെ ഒരു വ്യക്തി. എല്ലാ ചിത്രങ്ങളും ആളുകളെ പ്രചോദിപ്പിക്കാനുള്ള എന്റെ പ്രൊഫൈൽ. ദശലക്ഷക്കണക്കിന് ആളുകളെപ്പോലെ എനിക്ക് ബുധനാഴ്ച വരെ ഒരു സാധാരണ ജീവിതം ഉണ്ടായിരുന്നു. ഞങ്ങളുടെ യുക്രെയ്നിലെ സ്ത്രീകൾ ശക്തയും ആത്മവിശ്വാസവും ഉളളവർ ആണെന്ന് കാണിക്കുന്നതല്ലാതെ ഞാൻ ഒരു പ്രചരണവും നടത്തുന്നില്ല. എന്റെ രാജ്യത്തോടുള്ള എല്ലാ ശ്രദ്ധയും പിന്തുണയും ഞാൻ അഭിനന്ദിക്കുന്നു, യുക്രെയ്‌നിലെ എല്ലാ ആളുകളും റഷ്യൻ ആക്രമണത്തിനെതിരെ എല്ലാ ദിവസവും പോരാടുന്നു, ഞങ്ങൾ വിജയിക്കും!
മുൻ മിസ് യുക്രെയ്ൻ തന്റെ മുൻ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ എഴുതിയത് ഇങ്ങനെയാണ് ”രാജ്യത്തിന് വേണ്ടി പോരാടാൻ നിരവധി ആളുകൾ തയ്യാറാണ്. അവർ എന്നോട് ആയുധങ്ങൾ ആവശ്യപ്പെടുന്നു. പലർക്കും സൈനിക പശ്ചാത്തലമുണ്ട്, അതുകൊണ്ടാണ് ഞങ്ങൾ സിവിലിയൻ പ്രതിരോധം നിർമ്മിച്ചത്. തങ്ങളുടെ രാജ്യത്തെക്കുറിച്ച് അഭിമാനിക്കുന്ന ഏതൊരു പുരുഷനും സ്ത്രീക്കും ആയുധമെടുത്ത് അതിനെ പ്രതിരോധിക്കാൻ കഴിയും.
2015ൽ മിസ് ഗ്രാൻഡ് ഇന്റർനാഷണൽ സൗന്ദര്യമത്സരത്തിൽ അനസ്താസിയ ലെന്ന മിസ് യുക്രെയ്ൻ കിരീടം നേടിയിരുന്നു. കീവിലെ സ്ലാവിസ്റ്റിക് സർവകലാശാലയിൽ നിന്ന് ബിരുദവും നേടിയിട്ടുണ്ട്.
Comments