ന്യൂഡൽഹി : ഓപ്പറേഷൻ ഗംഗ എന്ന നിർണായക ദൗത്യത്തിലൂടെ യുദ്ധമുഖത്ത് നിന്നും തന്നെയും ഗർഭിണിയായ ഭാര്യയെയും ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ മോദി സർക്കാരിന് നന്ദി പറഞ്ഞ് മലയാളി യുവാവ് അഭിജിത്ത്. തന്നോടും കുടുംബത്തോടും മോദി സർക്കാർ ചെയ്തത് വലിയ കാര്യമാണെന്ന് അഭിജിത്ത് പറഞ്ഞു. യുക്രെയ്ൻ- റഷ്യ സംഘർഷത്തെ തുടർന്ന് കീവിൽ കുടുങ്ങിക്കിടക്കുകയായിരുന്നു അഭിജിത്തും, ഗർഭിണിയായ ഭാര്യയും.
ഭാര്യ ഒൻപത് മാസം ഗർഭിണിയാണ്. ഓപ്പറേഷൻ ഗംഗ എന്ന ദൗത്യം മൂലമാണ് അവളെ രക്ഷിക്കാനായത്. ജനിക്കാൻ പോകുന്നത് പെൺകുട്ടിയാകണമെന്നാണ് ആഗ്രഹം. അങ്ങിനെ പെൺകുഞ്ഞ് പിറന്നാൾ അവൾക്ക് ഗംഗ എന്ന് പേരിടും. ഇത് തീരുമാനിച്ചു കഴിഞ്ഞെന്നും അഭിജിത്ത് പറഞ്ഞു.
ഓപ്പറേഷൻ ഗംഗ എന്ന ദൗത്യത്തിന് നേതൃത്വം നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കും, കേന്ദ്രസർക്കാരിനും അകമഴിഞ്ഞ നന്ദി. യുക്രെയ്ൻ- റഷ്യ സംഘർഷത്തെ തുടർന്ന് നിരവധി പേരാണ് സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാൻ ആകാതെ കുടുങ്ങിക്കിടക്കുന്നത്. എന്നാൽ ഇങ്ങിനെയൊരു അവസ്ഥ ഇന്ത്യക്കാർക്ക് ഉണ്ടായില്ല. കേന്ദ്രസർക്കാർ തങ്ങളെ സുരക്ഷിതരായി രാജ്യത്ത് എത്തിച്ചുവെന്നും അഭിജിത്ത് വ്യക്തമാക്കി.
ഇന്ത്യയിൽ എത്തിയ ശേഷം ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ ആരോഗ്യവതിയാണെന്നും അഭിജിത്ത് പറഞ്ഞു.
केरल के अभिजीत अपनी होने वाले बच्चे का नाम #Ganga रखेंगे क्योंकि #Kyiv में फंसे उनकी और उनकी 9 महीने की गर्भवती पत्नी की जान #OperationGanga की वजह से बची और वो भारत स्वस्थ लौट पाए। इनकी पत्नी अभी अस्पताल में स्वस्थ हैं। @narendramodi @Gen_VKSingh @JM_Scindia pic.twitter.com/eXS2jJzlh1
— Aman Chopra (@AmanChopra_) March 4, 2022
Comments