ആലപ്പുഴ: ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. പുന്നപ്ര തെക്കുപഞ്ചായത്തിലെ 12-ാം വാർഡ് മെമ്പർ സുൽഫിക്കറാണ് കസ്റ്റഡിയിലായത്. വധക്കേസിലെ പ്രതികൾക്ക് വ്യാജ സിംകാർഡ് നൽകിയത് ഇയാളാണെന്ന് പോലീസ് കണ്ടെത്തി.
അതേസമയം, കൊലപാതകം നടന്ന് 90 ദിവസങ്ങൾക്കകം തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. കുറ്റപത്രം തയ്യാറാക്കാനുള്ള അവസാനഘട്ട ജോലികളിലാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ആലപ്പുഴ ഡിവൈഎസ്പി എൻആർ ജയരാജനാണ് അന്വേഷണത്തിന്റെ ചുമതല.
ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായ രൺജീത് ശ്രീനിവാസിനെ ഡിസംബർ 19ന് രാവിലെ ആലപ്പുഴയിലെ വീട്ടിൽക്കയറി പോപ്പുലർ ഫ്രണ്ട് ഭീകരർ വധിക്കുകയായിരുന്നു. കേസിൽ ഇതുവരെ 28 പ്രതികളാണ് പിടിയിലായത്.
Comments