കീവ്: പതിനൊന്നാം നാളും യുദ്ധത്തിന് അയവില്ല.സുമിയിലക്കം ഷെല്ലാക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ റഷ്യയും യുക്രെയ്‌നും തമ്മിലുള്ള മൂന്നാംഘട്ട സമാധാന ചർച്ച നാളെ നടക്കും .യുക്രെയ്ൻ പ്രതിനിധി സംഘാംഗം ഡേവിഡ് അറഖാമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ രണ്ടു തവണയും ഇരു രാജ്യങ്ങളുടേയും പ്രതിനിധി സംഘങ്ങൾ തമ്മിൽ രഹസ്യ കേന്ദ്രത്തിൽ വെച്ച് ചർച്ച നടത്തിയെങ്കിലും പ്രതീക്ഷിച്ച ഫലം ഉണ്ടായിരുന്നില്ല. യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യം റഷ്യ അംഗീകരിച്ചില്ലെങ്കിലും യുക്രെയ്‌നിലെ സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ മനുഷ്വത്വ ഇടനാഴിയൊരുക്കാൻ രണ്ടാംവട്ട ചർച്ചയിൽ ധാരണയായിരുന്നു. തുടർന്ന് ചില പ്രദേശങ്ങളിൽ താൽക്കാലിക വെടിനിർത്തൽ പാലിക്കുകയും ചെയ്തു.
മൂന്നാം വട്ട ചർച്ചയ്‌ക്ക് വ്ളാഡിമിർ പുടിനെ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി നേരിട്ട് ക്ഷണിച്ചിരുന്നു. തങ്ങളുടെ രാജ്യം വിട്ട് പോകാൻ റഷ്യൻ സൈന്യം തയ്യാറല്ലെങ്കിൽ ഒരുമിച്ച് ഇരുന്ന് ചർച്ച നടത്താമെന്നും എന്തിനാണ് ഭയക്കുന്നതെന്നുമെന്നാണ് സെലൻസ്‌കി ചോദിച്ചത്. മൂന്നാംവട്ട ചർച്ചയിൽ ഇരുനേതാക്കളും പങ്കെടുക്കുമോ എന്ന് ഉറ്റ് നോക്കുകയാണ് ലോകം.
Comments