ചെന്നൈ : തമിഴ്‌നാട്ടിൽ ക്ഷേത്ര പരിസരത്ത് മൃതദേഹം സംസ്‌കരിക്കാനുള്ള സുവിശേഷകരുടെ ശ്രമം തടഞ്ഞ് ഹിന്ദു വിശ്വാസികൾ. തിരുനെൽവേലിയിലാണ് സംഭവം. ശങ്കരൻകോവിൽ ക്ഷേത്രത്തിന് സമീപത്തായാണ് മൃതദേഹം സംസ്‌കരിക്കാൻ ശ്രമം നടന്നത്.
ശങ്കരൻ കോവിലിന് സമീപമായി ഏക്കറോളം ഭൂമി വെറുതെ കിടക്കുകയാണ്. ഇവിടേയ്‌ക്കാണ് മൃതദേഹവുമായി സുവിശേഷകരും പുരോഹിതരും എത്തിയത്. എന്നാൽ വിവരം അറിഞ്ഞ ഹിന്ദു വിശ്വാസികൾ ഈ നീക്കം ചെറുക്കുകയായിരുന്നു.ക്ഷേത്ര ഭൂമിയാണെന്നും, മൃതദേഹം സംസ്‌കരിച്ച് മലിനമാക്കാൻ അനുവദിക്കില്ലെന്നും ഹിന്ദു വിശ്വാസികൾ പുരോഹിതനോട് പറഞ്ഞു. എന്നാൽ ഇവിടെ തന്നെ സംസ്‌കരിക്കണമെന്നും, അനുവദിച്ചില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്നുമായിരുന്നു സുവിശേഷകരുടെ പ്രതികരണം. എന്നാൽ നിലപാടിൽ ഹിന്ദു വിശ്വാസികൾ ഉറച്ചു നിന്നു. തുടർന്ന് സുവിശേഷകർ മൃതദേഹവുമായി റോഡിൽ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ സമീപത്തുണ്ടായിരുന്ന പൊതുപൈപ്പും ഇവർ നശിപ്പിച്ചു. പിന്നീട് പോലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.
വിവരം അറിഞ്ഞെത്തിയ പോലീസ് ക്ഷേത്രപരിസരത്ത് മൃതദേഹം സംസ്‌കരിക്കാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. പ്രതിഷേധിച്ചാൽ നടപടി സ്വീകരിക്കുമെന്നും താക്കീത് നൽകി. ഇതോടെ സുവിശേഷകർ മൃതദേഹവുമായി മടങ്ങുകയായിരുന്നു.
അതേസമയം പ്രദേശത്ത് വർഗ്ഗീയ സംഘർഷം ഉണ്ടാക്കാനും, ഭൂമി കയ്യേറാനുമുള്ള ശ്രമമാണ് നടന്നതെന്ന് ഹിന്ദു വിശ്വാസികൾ പറഞ്ഞു.
Comments