കാബൂൾ: താലിബാനെ വിമർശിച്ച അഫ്ഗാൻ സർവകലാശാല പ്രൊഫസറും രാഷ്ട്രീയ നിരീക്ഷകനുമായ സയ്യിദ് ബാഖിർ മൊഹ്സിനിയെ കാണാതായി. വെള്ളിയാഴ്ച മുതൽ ഇയാളെ കാണ്മാനില്ലെന്ന് കുടുംബം അറിയിച്ചു.
മൊഹ്സിനിയും സുഹൃത്തും ചേർന്ന് വെള്ളിയാഴ്ച ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കാൻ പോയിരുന്നു. അതിന് ശേഷമാണ് ഇയാളെ കാണാതായതെന്നും കുടുംബം പറയുന്നു. വിവിധ സുരക്ഷാ വകുപ്പുകളുമായി ബന്ധപ്പെട്ടെങ്കിലും ഇതുവരെ ഒരു വിവരവും ലഭിച്ചില്ല. ഇന്നലെ ഉച്ച മുതൽ മൊഹ്സിനിയുടെ ഫോണും സ്വിച്ച് ഓഫായി. മൊഹ്സിനി താലിബാനെ വിമർശിച്ചിരുന്നു അതിനാൽ സംഭവത്തിന് പിന്നിൽ താലിബാനാണെന്ന് ഉറപ്പുണ്ടെന്ന് മൊഹ്സിനിയുടെ കുടുംബ ആരോപിച്ചു.
എന്നാൽ താലിബാൻ ഇനിയും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. താലിബാൻ ഭരണം ആരംഭിച്ചതിന് ശേഷം ഭരണകൂടത്തിനെതിരെ ശബ്ദം ഉയർത്തിയവരെ താലിബാൻ വകവരുത്തിയിട്ടുണ്ട്. ഇതിന് മുൻപും വിമർശനങ്ങൾ ഉന്നയിച്ച ഒരു സർവകലാശാല പ്രൊഫസറെ താലിബാൻ തട്ടിക്കൊണ്ട് പോയിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും ഒരു അദ്ധ്യാപകനെ കാണാതാകുന്നത്. ഇതിന് പിന്നിൽ താലിബാന്റെ കറുത്തകരങ്ങളാണെന്നാണ് വിമർശനമുയരുന്നത്.
Comments