ശ്രീനഗർ; ജമ്മുകശ്മീരിൽ 12 ജെയ്‌ഷെ ഭീകരർ നുഴഞ്ഞ് കയറിയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്.കഴിഞ്ഞ മാസം 13,14 തീയതികളിലാണ് പാക് ഭീകരർ നുഴഞ്ഞുകയറിയതെന്നാണ് വിവരം. കേരൻ സെക്ടറിലെ ജുമാഗുണ്ട് വനമേഖല വഴിയാണ് നുഴഞ്ഞു കയറ്റം ഉണ്ടായതെന്നാണ് സംശയം.
സോപോർ,ബന്ദിപോര മേഖലകളിൽ ഭീകരർ ഒളിഞ്ഞിരിക്കുകയാണെന്നും ഇന്റലിജൻസ് മുന്നറിയിപ്പ് നൽകി. നുഴഞ്ഞുകയറിയ ഭീകരുടെ കൈവശം സാറ്റ്‌ലൈറ്റ് ഫോണുകളും സ്‌ഫോടക വസ്തുക്കളും ഉണ്ടെന്നാണ് ഇന്റലിജൻസിന് ലഭിച്ച വിവരം.
പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജമ്മു കശ്മീർ പോലീസിനും സുരക്ഷാ ഫോഴ്സിനും പാർലമെന്ററി ഫോഴ്സുകൾക്കും ഇന്റലിജൻസ് മുന്നറിയിപ്പ് നൽകികഴിഞ്ഞു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചുകഴിഞ്ഞു.
രാജ്യത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുന്ന ആക്രമണം ഇവർ പദ്ധതിയിട്ടതായാണ് ഇന്റലിജൻസിൻസ് സംശയിക്കുന്നത്.ഇത് തടയുന്നതിനായി അന്വേഷണങ്ങൾ ശക്തമാക്കി വരികയാണ്.
Comments