റായ്പൂർ: ബജറ്റ് സമ്മേളനം നടക്കുന്ന ചത്തീസ്ഗണ്ഡ് നിയമസഭയിൽ ബുധനാഴ്ച മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ എത്തിയത് ചാണകം കൊണ്ട് നിർമ്മിച്ച പെട്ടിയുമായി. സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനെത്തിയ മുഖ്യമന്ത്രി സവിശേഷമായ പെട്ടിയുമായെത്തിയത് കൗതുക കാഴ്‌ച്ചയായി.
2020ൽ കർഷകരിൽ നിന്നും കന്നുകാലി വളർത്തുകാരിൽ നിന്നും ചാണകം സർക്കാർ പണം നൽകി വാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും രാസവളക്ഷാമത്തെ പരിഹരിക്കാനുമാണ് പദ്ധതി പ്രഖ്യാപിച്ചത്. ഗോധൻ ന്യായ് യോജന എന്ന പദ്ധതിയുടെ ഭാഗമായി ചാണകം ഉപയോഗിച്ചുള്ള വളം നിർമ്മിക്കുവാനായിരുന്നു തീരുമാനം.
അതേസമയം മുഖ്യമന്ത്രിയുടെ പ്രവൃത്തിയെ അഭിനന്ദിച്ചും വിമർശിച്ചും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. പ്രഖ്യാപനങ്ങൾ പാഴ് വാക്കുകൾ മാത്രമായി മാറുകയാണെന്നും കന്നുകാലി കർഷകർക്കായി പ്രഖ്യാപിച്ച പദ്ധതികൾ ഇപ്പോഴും കടലാസുകളിൽ തന്നെയാണെന്നും നിരവധി പേർ സമൂഹമാദ്ധ്യമങ്ങളിലൂടെ വിമർശിച്ചു. മുഖ്യമന്ത്രിയുടേത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള തന്ത്രമാണെന്നാണ് പലരുടേയും വിമർശനം.
Comments