കോഴിക്കോട്: യുപി അടക്കമുളള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസ് പ്രവർത്തകരെ നിരാശപ്പെടുത്തുന്നതാണെന്ന് വിഡി സതീശൻ. പഞ്ചാബിലെ ഭരണം നഷ്ടപ്പെട്ടു. കോണ്ഗ്രസ് തൊറ്റപ്പോൾ ജയിച്ചത് ആം ആദ്മി പാർട്ടിയാണ്. തോൽവി യാഥാർഥ്യമാണെന്നും കാരണം മനസിലാക്കി തിരുത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
കാരണം മനസിലാക്കി നയപരമായ കാര്യങ്ങളിൽ ശ്രദ്ധിച്ച് തിരിച്ചു വരും. രാഹുൽ ഗാന്ധി മാറി നിന്നിട്ടില്ലെന്നും മുന്നൊരുക്കം നടത്താത്തതും തയ്യാറെടുപ്പ് നടത്താത്തതുമാണ് തോൽവിയിലേക്ക് നയിച്ചതെന്നും വി.ഡി സതീശൻ പറഞ്ഞു.
ജി 23 സംവിധാനം ഇല്ല. തിരഞ്ഞെടുപ്പ് നടത്തും. മാര്ച്ച് 31 കഴിഞ്ഞാൽ തിരഞ്ഞെടുപ്പ് നടപടി ആരംഭിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു. പഞ്ചാബിൽ ഭരണം നഷ്ടപ്പെട്ടതിന് പുറമേ യുപി ഉൾപ്പെടെ ഒരിടത്ത് പോലും കോൺഗ്രസിന് മേധാവിത്വം ഉറപ്പിക്കാനായില്ല.
പഞ്ചാബിൽ ഭരണത്തിലിരുന്ന കോൺഗ്രസ് 15 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ഗോവയിലും പാർട്ടി കഷ്ടിച്ചാണ് 10 സീറ്റുകൾ കടന്നത്. ഉത്തരാഖണ്ഡിൽ 20 സീറ്റുകളും മണിപ്പൂരിൽ അഞ്ചിൽ താഴെ സീറ്റുകളുമാണ് ഒടുവിലത്തെ ട്രെൻഡിൽ തെളിയുന്നത്.
Comments