ന്യൂഡൽഹി: കർഷകസമരവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ വാഹനമിടിച്ച് നാല് പേർ കൊല്ലപ്പെട്ടതിലൂടെ വിവാദത്തിലായ ലഖിംപൂർ ഖേരിയിലും വിജയം ബിജെപിക്ക്. ജില്ലയിലെ എട്ട് സീറ്റുകളിൽ എട്ടിലും ബിജെപി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. കർഷക സമരവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ പ്രതിപക്ഷം പടച്ചുവിട്ട നുണപ്രചാരണങ്ങളാണ് ജനവിധിയിലൂടെ പൊളിഞ്ഞത്.
വഴി തടസപ്പെടുത്തി നീങ്ങിയ പ്രതിഷേധക്കാർക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ച എസ്‌യുവി വാഹനം ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൽ സമരക്കാർ പ്രകോപനം സൃഷ്ടിച്ചതും സംഘർഷമുണ്ടാക്കിയതും മറച്ചുവെച്ച് ബിജെപിയെ പ്രതിക്കൂട്ടിലാക്കാനായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ശ്രമം.
തിരഞ്ഞെടുപ്പിലും സംഭവം സജീവമായി ചർച്ചയാക്കിയിരുന്നു. എന്നാൽ ഈ സംഭവം നടന്ന സ്ഥലമുൾപ്പെടുന്ന സീറ്റിലും ബിജെപി സ്ഥാനാർത്ഥിയാണ് വിജയിച്ചത്. നിഗാസൻ മണ്ഡലത്തിന്റെ പരിധിയിലായിരുന്നു സംഭവം. 41,009 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി ശശാങ്ക് വർമ വിജയിച്ചത്. ബിജെപിക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചതും ഈ സീറ്റിലാണ്.
ജില്ലയിലെ മറ്റ് മണ്ഡലങ്ങളായ മൊഹമ്മദി, ഗോല ഗോകരന്നാഥ്, കാസ്ത, ലഖിംപൂർ, ശ്രീനഗർ, ദൗറഹാര, പാലിയ കാലൺ എന്നീ സീറ്റുകളിലും ബിജെപിക്കാണ് വിജയം.
Comments