ഉദയ സൂര്യന്റെ നാട് എന്നാണ് ഏഷ്യൻ രാജ്യമായ ജപ്പാൻ അറിയപ്പെടുന്നത്. ആധുനിക ടെക്‌നോളജികൾ വികസിപ്പിക്കുന്നതിൽ മുൻനിരയിൽ നിരയിലാണ് ജപ്പാന്റെ സ്ഥാനം. ഇലട്രിക്-ഇലക്ട്രോണിക്‌സ് സാധനങ്ങൾ, വാഹനം എന്നിവയെല്ലാം വാങ്ങുമ്പോൾ മേയ്ഡ് ഇൻ ജപ്പാൻ നോക്കി വാങ്ങുന്നവർ നിരവധിയാണ്. എന്നാൽ ടെക്‌നോളജിൽ മുന്നിലെങ്കിലും പലവിധത്തിലുള്ള അന്ധവിശ്വാസങ്ങൾ വച്ചു പുലർത്തുന്നവരാണ് ജപ്പാൻ ജനത. ഒരു പ്രേതത്തെ ഭയപ്പെട്ട് ജീവിക്കുകയാണ് ടെക്‌നോളജിൽ വിരുതൻമാരായ ജപ്പാനികളെന്ന് പറഞ്ഞാൻ നിങ്ങൽ വിശ്വസിക്കുമോ വിശ്വസിച്ചേ പറ്റു. ജപ്പാനെ ഭയപ്പെടുത്തി പ്രേതം ഒളിച്ചിരുന്ന കൊലയാളി പാറ രണ്ടായി പിളർന്നിരിക്കുയാണ്.. ഒരു കല്ല് പിളരുന്നതിലെന്താണ് ഇത്ര വലിയ കാര്യം എന്ന് ചിന്തിക്കുന്നുണ്ടാകും? അവിടത്തെ നാട്ടുകാരെ സംബന്ധിച്ചിടത്തോളം, അത് വെറും പാറയല്ല, നൂറ്റാണ്ടുകളായുള്ള വിശ്വാസമാണ്. അറിയാം ജപ്പാനിലെ കില്ലിംഗ് സ്റ്റോണിനെകുറിച്ച്…..
1000 വർഷങ്ങൾ പഴക്കമുള്ള ജപ്പാനിലെ കില്ലിംഗ് സ്റ്റോൺ കഴിഞ്ഞ അഞ്ചിനാണ് പിളർന്നത്. നൂറ് പതിറ്റാണ്ടുകളായി ഈ കല്ല് ഒരു പൈശാചിക ശക്തിയുടെ വാസസ്ഥാനമായി കരുതപ്പെടുന്നു. ഈ പാറയുടെ സമീപമെത്തിയ ആരെയും ഈ കല്ല് കൊല്ലുമെന്നതാണ് അതിൽ ഏറ്റവും പ്രചാരത്തിലുള്ള വിശ്വാസം. ജപ്പാനിലെ ദുഷ്ടഭൂതം ഈ പാറയിൽ തടവിലായിരുന്നുവെന്ന് ആളുകൾ വിശ്വസിക്കുന്നു. ഈ പാറയാണ് രാജ്യത്തെ മുഴുവൻ ജനങ്ങളുടെ സമാധാനം തകർത്ത് ഇപ്പോൾ രണ്ടായി പിളർന്നിരിക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങളായി പാറയ്‌ക്കുള്ളിൽ തളയ്‌ക്കപ്പെട്ടിരുന്ന പിശാച് പുറത്തുചാടിയെന്നാണ് ജപ്പാനിലെ ജനങ്ങൾ പറയുന്നത്.
ടോക്കിയോയ്‌ക്ക് സമീപമുള്ള ടോച്ചിഗിയുടെ വടക്കൻ പർവ്വത പ്രദേശത്താണ് ഈ പാറ സ്ഥിതിചെയ്യുന്നത്. സെഷോ സെകി എന്നാണ് പുരാണത്തിൽ ഈ പാറയെ അറിയപ്പെടുന്നത്. ജാപ്പനീസ് ഐതിഹ്യമനുസരിച്ച്, ഈ പാറയുടെ കഥ 1107 നും 1123 നും ഇടയിലുള്ളതാണ്. തമാമോ-നോ-മേ എന്ന സുന്ദരിയായ ഒരു സ്ത്രീയുടെ രൂപമെടുത്ത രാക്ഷസൻ ജപ്പാൻ ഭരിച്ചിരുന്ന ടോബ ചക്രവർത്തിയെ കൊല്ലാനെത്തി. യുദ്ധത്തിൽ അവളെ ഒരു യോദ്ധാവ് കൊന്നുവെന്നും, അതിനുശേഷം അവളുടെ ആത്മാവ് ഈ കല്ലായി മാറിയെന്നുമാണ് കഥ.
ഒരു ബുദ്ധസന്യാസി ഈ കല്ലിലെ ഭൂതത്തെ ഉച്ചാടനം ചെയ്തുവെന്നും ഐതിഹ്യം പറയുന്നു. ഇതോടൊപ്പം, തമോമോ-നോ-മേയുടെ ആത്മാവിനൊപ്പം 9 വാലുകളുള്ള ഒരു കുറുക്കന്റെ ആത്മാവും ഇതിൽ ഉണ്ടെന്നാണ് വിശ്വാസം. പാറ പിളർന്നതോടെ ദുരാത്മാക്കൾ വീണ്ടും ഉയിർത്തെഴുന്നേൽക്കുമെന്നാണ് നാട്ടുകാരുടെ ഭയം. വർഷങ്ങളായി ഈ പാറ പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നുവെന്നും പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു.
1957 -ൽ ഈ കല്ല് ഒരു പ്രാദേശിക ചരിത്ര സ്ഥലമായി രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായിരുന്ന കില്ലിംഗ് സ്റ്റോൺ കാണാൻ ഇപ്പോൾ ആരും വരാറില്ല. ഈ സ്ഥലത്ത് ദുരാത്മാക്കളുടെ സാന്നിദ്ധ്യം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു. വിനോദസഞ്ചാരികൾ ഈ സ്ഥലത്തേയ്‌ക്ക പോകാനായി എത്തിയാൽ ഈ പ്രേതക്കഥകൾ പറഞ്ഞ് അവരെ തിരിച്ചയക്കാറാണ് പതിവ്. അതേസമയം ഈ കഥകളിലൊന്നും വിശ്വസിക്കാത്തവരും ഇവിടെയുണ്ട്. ഈ കഥകളൊക്കെ വെറും തമാശയായിട്ടാണ് അവർ കാണുന്നത്.
രണ്ടായി പിളർന്ന പാറയെ ഇനി എന്ത് ചെയ്യാനാകുമെന്ന ആലോചനയിലാണ് അധികൃതർ. ഇതിനായി പ്രാദേശിക ദേശീയ സർക്കാരുകൾ അടിയന്തിര യോഗം വിളിച്ചിരിക്കുകയാണ്. മഴവെള്ളം ഒലിച്ചിറങ്ങിയതിനെ തുടർന്ന് ഇത് രണ്ടായി പിളർന്നതാണെന്ന് വിദഗ്ധർ പറയുന്നു. എന്തായാലും കില്ലിംഗ് പാറയ്‌ക്ക് പ്രതിവിധി എന്തെങ്കിലും കണ്ടെത്തുന്നത് വരെ ജപ്പാനിലുള്ളവർക്ക് ഭീതിയുടെ നാളുകളായിരിക്കും.
Comments