ടൊറന്റോ: കാനഡയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. കാനഡയിലെ ടൊറന്റോയിൽ ശനിയാഴ്ചയായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റ രണ്ട് പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയ അറിയിച്ചു.
മാർച്ച് 13ന് ടൊറന്റോയ്‌ക്ക് സമീപം ഹൈവേ 401-ൽ പുലർച്ചെയായിരുന്നു അപകടം. പാസഞ്ചർ വാനിൽ പടിഞ്ഞാറോട്ട് പോകുകയായിരുന്ന വിദ്യാർത്ഥി സംഘം പുലർച്ചെ 3.45ഓടെ ട്രാക്ടർ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് വിവരം.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നതായി ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയ ട്വിറ്ററിൽ രേഖപ്പെടുത്തി. ഹർപ്രീത് സിംഗ്, ജസ്പീന്ദർ സിംഗ്, കരൺപാൽ സിംഗ്, മോഹിത് ചൗഹാൻ, പവൻ കുമാർ എന്നിവരാണ് മരിച്ചത്. എല്ലാവരും പഞ്ചാബ് സ്വദേശികളാണ്.
Comments