മഡ്ഗാവ്: ഐഎസ്എൽ രണ്ടാംപാദ സെമിഫൈനൽ മത്സരത്തിൽ ജംഷെഡ്പൂരിനെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് മുന്നിൽ. മത്സരത്തിന്റെ 18-ാം മിനിറ്റിൽ സൂപ്പർ താരം ലൂണയാണ് ജംഷഡ്പൂരിന്റെ വലകുലുക്കിയത്. കളി തുടങ്ങി ആദ്യമിനിറ്റിൽ തന്നെ കേരളം ഗോൾ നേടേണ്ടതായിരുന്നു.
ഗോളി മാത്രം മുന്നിൽ നിൽക്കെ വാസ്‌കസ് കോരിയിട്ട പന്ത് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേയ്‌ക്ക് പോയി. പിന്നീട് ഡയസിന്റെ ഷോട്ട് ജംഷഡ്പൂരിന്റെ വലയിലെത്തിയെങ്കിലും ലൈൻ റഫറിയുടെ കൊടി ഓഫ് സൈഡ് കാണിച്ച് ഉയർന്നിരുന്നു.
പതിവ് ഫോർമേഷനിൽ നിന്ന് മാറ്റമുള്ള ടീമിനേയാണ് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് വുക്കമനോവിച്ച് ഇന്ന് കളത്തിലിറക്കിയിരിക്കുന്നത്. ആദ്യപാദ സെമിയിൽ ഗോൾ നേടിയ മലയാളി താരം സഹൽ അബ്ദുൽ സമദിന് കോച്ച് വിശ്രമം നൽകിയിരിക്കുകയാണ്.
Comments