പാട്‌ന: കാശ്മീർ കലാപകാലത്ത് കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയിലേക്ക് വെളിച്ചം വീശുക എന്ന ലക്ഷ്യത്തോടെ സംവിധായകൻ വിവേക് അഗ്‌നിഹോത്രി തയ്യാറാക്കിയ സിനിമയാണ് ദ കശ്മീർ ഫയൽസ്. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് രാജ്യത്തുടനീളം ലഭിക്കുന്നത്.
നിരവധി എതിർപ്പുകൾക്കും തിരിച്ചടികൾക്കും ഇടയിൽ മാർച്ച് 11 ന് റിലീസ് ചെയ്ത കശ്മീർ ഫയൽസ് ആദ്യ ദിനം മുതൽ തന്നെ തിയേറ്ററുകളിലേക്ക് ആളുകളെ ആകർഷിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ചിത്രം ബോക്സ് ഓഫീസ് കളക്ഷനിൽ ആലിയ ഭട്ടിന്റെ ഗംഗുഭായ് കത്യവാടിയെയും അക്ഷയ് കുമാറിന്റെ സൂര്യവംശിയെയും പിന്തള്ളിയെന്നാണ് റിപ്പോർട്ട്. മാത്രമല്ല, സിനിമ കാണാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗോവ, മധ്യപ്രദേശ്,കർണാടക, ഹരിയാന തുടങ്ങി നിരവധി സംസ്ഥാനങ്ങൾ നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ചലച്ചിത്രത്തിന് നികുതി രഹിതമാക്കി ബീഹാർ സർക്കാർ രംഗത്തെത്തി.
കാശ്മീർ ഫയൽസ് ബിഹാറിൽ നികുതി രഹിതമാണെന്ന് ഉപമുഖ്യമന്ത്രി തർക്കിഷോർ പ്രസാദ് അറിയിച്ചു. തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അനുപം ഖേർ അഭിനയിച്ച ദ കശ്മീർ ഫയൽസ് ദേശീയതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ സിനിമയാണ്. കശ്മീരിന്റെ അന്നത്തെ സാഹചര്യങ്ങളുടെയും യാഥാർത്ഥ്യങ്ങളുടെയും കൃത്യമായ ചിത്രീകരണം ഈ സിനിമയിലുണ്ട്,” അദ്ദേഹം ട്വീറ്റ് ചെയ്തു.
ഈ യാഥാർത്ഥ്യ സാഹചര്യം സാധാരണക്കാർക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതായിരിക്കണം, അദ്ദേഹം കൂട്ടിച്ചേർത്തു. ‘കശ്മീർ ഫയൽസ്’ ബിഹാർ സംസ്ഥാനം മുഴുവനും നികുതി രഹിതമായിരിക്കും, അതിനാൽ സാധാരണക്കാർക്ക് ഈ സിനിമ എളുപ്പത്തിൽ കാണാനാകും. അതിനിടെ ഈ വർഷത്തെ ഏറ്റവും ജനകീയമായ ചിത്രമായി മുന്നേറുകയാണ് കശ്മീർ ഫയൽസ്. ബോക്സ് ഓഫീസ് ഇന്ത്യയിലെ റിപ്പോർട്ട് അനുസരിച്ച് കാശ്മീർ ഫയൽസ് അഞ്ച് ദിവസത്തിനിടെ 60 കോടി രൂപ നേടി.
Comments