തിരുവനന്തപുരം: കെഎസ്ആർടിസിക്കുള്ള ഡീസലിന് എണ്ണ കമ്പനികൾ കുത്തനെ വിലകൂട്ടി. ലിറ്ററിന് 21 രൂപ 10 പൈസയാണ് ഒറ്റ ദിവസം കൊണ്ട് കൂട്ടിയത്. ബൾക്ക് പർച്ചേസ് വിഭാഗത്തിൽ പെടുത്തിയാണ് എണ്ണ വില വർദ്ധിപ്പിച്ചത്.
നേരത്തെ ഐഒസി ലിറ്ററിന് 7 രൂപ കൂട്ടിയിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും, ഹൈക്കോടതിയിൽ പോകാനായിരുന്നു കോടതി ഉത്തരവ്.
വിലവർദ്ധനക്കെതിരെ ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. വില വർദ്ധനവ് അംഗീകരിക്കാനാവില്ലെന്നും, ഇത് കെഎസ്ആർടിസിയെ നഷ്ടത്തിലേയ്‌ക്ക് തള്ളിവിടുമെന്നും മന്ത്രി അറിയിച്ചു.
ഒരു ദിവസം നാല് ലക്ഷം ലിറ്റർ ഡീസലാണ് കെഎസ്ആർടിസിയ്‌ക്ക് ആവശ്യം. നിലവിൽ ഡീസലിന് വിലകൂട്ടിയ സാഹചര്യത്തിൽ, ഒരു മാസം 21 കോടിയുടെ നഷ്ടമാണുണ്ടാകുക. ഇത് കെഎസ്ആർടിയ്‌ക്ക് താങ്ങാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
Comments