കോഴിക്കോട്: സ്വകാര്യ സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ വീട്ടിൽ റെയ്ഡ്. ക്രൈംബ്രാഞ്ചാണ് സായ് ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടിൽ പരിശോധന നടത്തുന്നത്.
വധഗൂഢാലോചന കേസിൽ നടൻ ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ച സംഭവവുമായി ബദ്ധപ്പെട്ടാണ് റെയ്ഡ്. പരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് സൂചന.
ദിലീപ് കോടതിയ്‌ക്ക് കൈമാറാത്ത വിവരങ്ങൾ സൈബർ വിദഗ്ധന്റെ കൈവശമുണ്ടെന്നാണ് വിവരം. നടനറിയാതെയാണ് ഇയാൾ വിവരങ്ങൾ കൈവശപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. സായ് ശങ്കറിന് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി.
ഫോണിലെ പ്രധാനപ്പെട്ട വിവരങ്ങളൊക്കെ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിൽ വെച്ചും ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചും സായ്ശങ്കറിന്റെ സഹായത്തോടെ മായ്ച്ച് കളഞ്ഞു എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ഫോണിലെ വിവരങ്ങൾ സായ് ശങ്കറിന്റെ ലാപ്ടോപ് ഉപയോഗിച്ച് മായ്ച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് സായ് ശങ്കറിനെതിരെ നടപടി ആരംഭിക്കുന്നതിനിടയിൽ ഇയാൾ ഹൈക്കോടതിയിൽ പോലീസ് പീഡനം ആരോപിച്ച് ഒരു ഹർജി നൽകിയിരുന്നു.
Comments