കാസർകോട്: യമനിലേക്ക് മതപഠനത്തിന് പുറപ്പെട്ട കാസർകോട് സ്വദേശിയടക്കം 14 പേരെ സലാലയിൽ നിന്ന് പിടികൂടി നാട് കടത്തി. ഇന്ത്യ നയതന്ത്രബന്ധം വിച്ഛേദിച്ച യെമനിലേക്ക് മതപഠനത്തിന് പുറപ്പെട്ട കാസർകോട് സ്വദേശിയടക്കമുള്ളവരെയാണ് പിടികൂടി നാട്ടിലേക്ക് തിരിച്ചയച്ചത്. വിദ്യാനഗർ സ്റ്റേഷൻ പരിധിയിലെ അബ്ദുൽ ഹാഷിം എന്ന ഹാഷി(32) ഭാര്യ കോഴിക്കോട് കൊടിയത്തൂർ സ്വദേശിനി, ഇവരുടെ കുടുംബത്തിൽ പെട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ള 12 പേരടക്കം 14 പേരെയാണ് തിരിച്ചയച്ചത്.
ഹാഷിയുടെ വിവരങ്ങൾ എൻഐഎ അടക്കമുള്ള ഏജൻസികൾ ശേഖരിച്ചു വരികയാണ്. തൃക്കരിപ്പൂർ, പടന്ന പഞ്ചായത്തുകളിൽ നിന്ന് നേരത്തെ ഐഎസിൽ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് പോയ സംഘത്തിലെ പലരും അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Comments