റായ്പൂർ : ജാർഖണ്ഡിൽ ഹോളി ആഘോഷങ്ങൾക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം. ദൻബാദ് ജില്ലയിലെ ടോപ്ചാൻചിയിലാണ് സംഭവം. മുസ്ലീങ്ങളുടെ പ്രദേശത്ത് കൂടി ഹോളി ആഘോഷിച്ചുകൊണ്ട് ആളുകൾ കടന്ന് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
ഹോളി ആഘോഷിച്ച സംഘത്തിന് നേരെ മതമൗലികവാദികൾ കല്ലേറ് നടത്തുകയായിരുന്നു. തുടർന്ന് ഇരു കൂട്ടരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഇത് വഴക്കിൽ കലാശിക്കുകയായിരുന്നു. ഇതിനിടെ അക്രമികൾ പോലീസ് വാഹനവും ആക്രമിച്ച് തകർത്തു.
തുടർന്ന് പോലീസ് എത്തി ലാത്തി ചാർജ് നടത്തി. കലാപത്തിലേക്ക് പോകുന്നതിന് മുൻപ് പോലീസ് എത്തിയത് പ്രശ്‌നങ്ങൾ ഒഴിവാക്കി. ഏറെ ബുദ്ധിമുട്ടിയാണ് സംഘർഷം അവസാനിപ്പിച്ചത് എന്ന് പോലീസ് പറയുന്നു. തുടർന്ന് സംഘർഷ സാദ്ധ്യയുള്ളതിനാൽ ഗ്രാമത്തിൽ കർഫ്യു പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസവും ഉത്തർപ്രദേശിലും സമാനരീതിയിൽ സംഭവം ഉണ്ടായിരുന്നു. അമ്രോഹയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു ആക്രമണം. ഹോളി ആഘോഷത്തിന്റെ ഭാഗമായി പ്രദേശത്ത് ആളുകൾ ഉച്ചത്തിൽ പാട്ടുവെച്ചിരുന്നു. പാട്ടിന്റെ ശബ്ദംകാരണം മസ്ജിദിൽ നിസ്‌കരിക്കാൻ കഴിയുന്നില്ലെന്ന് ആരോപിച്ചായിരുന്നു മതമൗലികവാദികൾ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.
Comments