ലക്നൗ: വിവേക് അഗ്നിഹോത്രി സംവിധാനം ചെയത് ദ കശ്മീർ ഫയൽസ് കണ്ട് മടങ്ങവെ മൂന്ന് യുവാക്കൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം. തീയേറ്ററിൽ സിനിമ കണ്ട് മുദ്രാവാക്യം വിളിച്ചതാണ് പ്രകോപനത്തിന് കാരണം. മൂന്ന് പേരേയും അജ്ഞാതർ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ കുശി നഗർ ജില്ലയിലെ ഫാസിൽ നഗർ ബ്ലോക്കിലാണ് സംഭവം.
ലക്നൗ സ്വദേശികളായ സച്ചിൻ, കൃഷ്ണ സാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്. മുസ്ലീം യുവാക്കളാണ് തങ്ങളെ പരിക്കേൽപ്പിച്ചതെന്ന് ഇവർ പരാതിയിൽ പറയുന്നു. സിനിമയുടെ പ്രദർശനം പൂർത്തിയായ ശേഷം സിനിമാ ഹാളിൽ നിന്നും പുറത്തിറങ്ങുന്നതിനിടെ സച്ചിനും കൃഷ്ണയും സാഹുലും ദേശീയ മുദ്രാവാക്യം വിളിച്ചു. ഇതിൽ പ്രകോപിതരായ ഒരുകൂട്ടം ആളുകൾ മൂവരേയും മർദ്ദിക്കുകയും കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു.
പരിക്കേറ്റവരെ ഫാസിൽനഗർ ബ്ലോക്കിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ യുവാക്കൾ പോലീസിൽ പരാതി നൽകി. പരാതിയിൽ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ അഖിലേഷ് കുമാർ അറിയിച്ചു.
Comments