ന്യൂഡൽഹി : കശ്മീരി പണ്ഡിറ്റുകൾ താഴ്‌വരയിൽ നിന്നും പലായനം ചെയ്തത് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയുടെ ഭരണ കാലഘട്ടത്തിൽ എന്ന് തെളിയിക്കുന്ന നിർണായക റിപ്പോർട്ടുകൾ പുറത്ത്. 1986-1990 വരെയുള്ള കാലത്ത് തന്നെ പണ്ഡിറ്റുകളുടെ പലായനം ആരംഭിച്ചിരുന്നു. 1997 ൽ നിയമസഭ പാസാക്കിയ ജമ്മു കശ്മീർ മൈഗ്രന്റ് ഇമ്മൂവബിൾ പ്രോപ്പർട്ടി ആക്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാകുന്നത്. ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.
താഴ്‌വരയിൽ നിന്നും 1989 നവംബർ 1 ന് ശേഷം ആളുകൾ പലായനം ചെയ്തതായി റിലീഫ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് കൂടാതെ പലായനം ചെയ്ത് പോയ കശ്മീരി പണ്ഡിറ്റുകളും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഫാറൂഖ് അബ്ദുളള രണ്ടാം തവണയും മുഖ്യമന്ത്രിയായപ്പോൾ താഴ്‌വര ഒരു കൂട്ടക്കൊലയ്‌ക്കാണ് സാക്ഷ്യം വഹിച്ചത് എന്ന് കശ്മീരി പണ്ഡിറ്റായ സുശീൽ പണ്ഡിറ്റ് പറഞ്ഞു. വന്ധാമ കൂട്ടക്കൊലയും, സൻഗ്രാംപോറ കൂട്ടക്കൊലയും, പ്രാൻകോട്ട് കൂട്ടക്കൊലയുമെല്ലാംം ഫാറൂഖ് അബ്ദുള്ളയുടെ കാലത്താണ് ഉണ്ടായത് എന്നും സുശീൽ പണ്ഡിറ്റ് വ്യക്തമാക്കി.
എന്നാൽ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് കാരണം ബിജെപി ആണെന്നാണ് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുളളയുടെ ആരോപണം. കശ്മീരിൽ ഗവർണർ ഭരണം ആരംഭിച്ചപ്പോഴാണ് പണ്ഡിറ്റുകൾക്ക് ആക്രമണം നേരിടേണ്ടി വന്നത് എന്നും ബിജെപി പിന്തുണയോടെ വിപി സിംഗാണ് കേന്ദ്രം ഭരിച്ചിരുന്നത് എന്നും ഒമർ അബ്ദുള്ള കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
Comments