ന്യൂഡൽഹി: ഒറ്റരാത്രികൊണ്ട് ഇന്റർനെറ്റിൽ സെൻസേഷനായി മാറിയ 19-കാരനാണ് പ്രദീപ് മെഹ്‌റ. അർദ്ധരാത്രി ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്കുള്ള പത്ത് കിലോമീറ്റർ ദൂരം ദിവസേന ഓടുകയാണെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് പ്രദീപ് തരംഗമായത്. ഈ ഓട്ടം സൈന്യത്തിൽ ചേരുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായിരുന്നു എന്നതായിരുന്നു രാജ്യത്തെ മുഴുവൻ ആകർഷിച്ച വസ്തുത.
സംവിധായകൻ വിനോദ് കാപ്രി പകർത്തിയ പ്രദീപിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നുള്ള ജനങ്ങളാണ് 19-കാരന് അഭിനന്ദനപ്രവാഹവുമായെത്തിയത്. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ മുതൽ പ്രമുഖ വ്യവസായികളും അന്താരാഷ്‌ട്ര ക്രിക്കറ്റ് താരങ്ങളും വരെ പ്രദീപിന്റെ ‘ അദ്ധരാത്രിയോട്ടം’ പങ്കുവെച്ചിരുന്നു.
This is PURE GOLD❤️❤️
नोएडा की सड़क पर कल रात 12 बजे मुझे ये लड़का कंधे पर बैग टांगें बहुत तेज़ दौड़ता नज़र आया
मैंने सोचा
किसी परेशानी में होगा , लिफ़्ट देनी चाहिएबार बार लिफ़्ट का ऑफ़र किया पर इसने मना कर दिया
वजह सुनेंगे तो आपको इस बच्चे से प्यार हो जाएगा ❤️😊 pic.twitter.com/kjBcLS5CQu
— Vinod Kapri (@vinodkapri) March 20, 2022
ഈ സാഹചര്യത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് പ്രദീപ്. ഒരുപാട് പേർ തന്നെ വിളിച്ച് സംസാരിച്ചു. സൈന്യത്തിൽ ചേരുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. തന്റെ മോഹം അത്ര അനായാസമാണെന്ന് കരുതുന്നില്ലെന്നും പ്രദീപ് പറഞ്ഞു.
മാസങ്ങളായി തന്റെ അമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. താനും അനുജനുമാണ് വരുമാനമുണ്ടാക്കുന്നതിനുള്ള ആശ്രയം. ഇപ്പോൾ വീഡിയോ വൈറലായതിന് പിന്നാലെ ആശംസകൾ തേടിയെത്തുന്നതിൽ അതിയായ സന്തോഷമുണ്ട്. വളരെയധികം പ്രചോദനം തനിക്ക് അനുഭവപ്പെടുന്നുണ്ട്. സൈന്യത്തിൽ ചേരാനുള്ള മോഹം ഇപ്പോൾ പതിന്മടങ്ങായി വർദ്ധിച്ചു. തന്നെ പോലെ ആഗ്രഹിക്കുന്നവർക്കും ഇതൊരു പ്രചോദനമായി മാറിയിരിക്കുകയാണ്. നിരവധി പേർ തനിക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വളരെയധികം സന്തോഷമുണ്ടെന്നും 19കാരൻ പ്രതികരിച്ചു.
അനവധി പ്രമുഖരാണ് പ്രദീപിന് സഹായിക്കാമെന്നറിയിച്ച് ഇതിനോടകം രംഗത്തെത്തിയിട്ടുള്ളത്. റിട്ടയേർഡ് ജനറൽ സതീഷ് ദുവ സഹായിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രദീപിന്റെ റിക്രൂട്ട്‌മെന്റിന് വേണ്ട നടപടികൾ ഈസ്റ്റേൺ ആർമി കമാൻഡർ കൈക്കൊള്ളുമെന്നാണ് വിവരം.
Comments