കീവ്: റഷ്യക്കെതിരെ യുദ്ധം നിർത്തില്ലെന്ന് വീണ്ടും പ്രഖ്യാപിച്ച് യുക്രെയ്ൻ. സമാധാന ചർച്ചകൾ എങ്ങുമെത്താത്ത പശ്ചാത്തലത്തിൽ റഷ്യയെ വെല്ലുവിളിച്ചാണ് യുക്രെയ്ൻ സൈന്യം പോരാട്ടം തുടരുന്നത്. കരമാർഗ്ഗമുള്ള ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്നും റഷ്യയെ തളർത്തുമെന്നാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്.
‘റഷ്യയ്ക്ക് യുക്രെയ്ൻ മണ്ണിനെ പൂർണ്ണമായും അടക്കിഭരിക്കാനാകില്ല. ഞങ്ങളുടെ അഖണ്ഡതയ്ക്കായി പോരാടുക തന്നെ ചെയ്യും. റഷ്യയുടെ സൈന്യത്തിനും ടാങ്കുകൾക്കും കനത്ത നാശനഷ്ടമാണ് വരുത്തിയിട്ടുള്ളത്. അവർക്ക് അതിന്റെ അറ്റകുറ്റപ്പണിക്കായി വിദേശരാജ്യങ്ങളിൽ നിന്ന് ഒരു അനുബന്ധസാമഗ്രികളും ലഭിക്കില്ല. ഉപരോധം റഷ്യയെ എല്ലാ അർത്ഥത്തിലും തളർത്തിക്കൊണ്ടിരിക്കുകയാണ്.’ യുക്രെയ്ൻ പ്രതിരോധ വകുപ്പ് അറിയിച്ചു.
റഷ്യയിലെ പ്രതിരോധ നിർമ്മാണ ഫാക്ടറികളിൽ രണ്ടെണ്ണം അവശ്യവസ്തുക്കളില്ലാതെ പ്രവർത്തനം നിർത്തിയെന്നാണ് യുക്രെയ്ൻ പ്രതിരോധ വകുപ്പ് പറയുന്നത്. ഉറാൾസാവോദ് കോർപ്പറേഷനും ചെല്യാബിൻസ്ക് ട്രാക്ടർ പ്ലാന്റ് എന്നീ കമ്പനികളാണ് റഷ്യയുടെ ടാങ്കുകളുടെ നിർമ്മാണത്തിൽ സഹായിക്കുന്നത്. വിദേശത്ത് നിന്നും പാർട്സുകൾ ഇറക്കുമതി ചെയ്യാനാകാത്തിടത്തോളം റഷ്യയുടെ ശേഷി കാര്യമായി കുറയുമെന്നും യുക്രെയ്ൻ പറഞ്ഞു. യുക്രെയ്നെതിരെ റഷ്യയുടെ ഏറ്റവും മികച്ച ടി-72ബി3 എന്ന ടാങ്കുകളാണ് വിന്യസിച്ചിരിക്കുന്നത്
Comments