ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോർ കോർപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പവൻ മുഞ്ചാലിന്റേതുൾപ്പെടെയുള്ള പ്രമുഖരുടെ വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഹീറോ മോട്ടോർ കോർപ്പിന്റെ ഓഫീസുകളിലും താമസ സ്ഥലങ്ങിളിലും റെയ്ഡ് നടത്തിയിട്ടുണ്ട്. ഗുരുഗ്രാമിലേയും ഡൽഹിയിലേയും സ്ഥാപനങ്ങളിലും വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്.
റെയ്ഡിനെ സംബന്ധിച്ച് ഹീറോ മോട്ടോർ ഇതുവരെ പ്രതികരിച്ചട്ടില്ല. പവന്റെ അക്കൗണ്ടിൽ അനധികൃത ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് റെയ്‌ഡെന്നാണ് വിവരം. കമ്പനിയുടെയും പ്രമോട്ടർമാരുടെയും സാമ്പത്തിക രേഖകളും മറ്റ് വ്യാപാര ഇടപാടുകളും വകുപ്പിലെ ഒരു സംഘം ഉദ്യോഗസ്ഥർ പരിശോധിക്കുകയാണെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഉത്തരേന്ത്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ റെയ്ഡ് നടത്തി ദിവസങ്ങൾക്ക് ശേഷമാണ് ഹീറോ മോട്ടോർ കോർപ്പിന്റെ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നത്. റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ 25 കോടിയിലധികം രൂപയും അഞ്ച് കോടിയോളം രൂപയുടെ സ്വർണ്ണാഭരണങ്ങളും കണ്ടെടുത്തിരുന്നു.
Comments